പൂഞ്ച്: ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്തര്‍, സാജിയാന്‍ സെക്ടറുകളിലാണ് ഇന്നു രാവിലെ പാക്കിസ്ഥാന് സേന വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സാജിയാന്‍ പ്രദേശത്ത് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ടു ഗ്രാമവാസികള്‍ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. രാജ്യാന്തര അതിര്‍ത്തിയായ ആര്‍എസ് പുര സെക്ടറിലായിരുന്നു സംഭവം. 20 മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്.
അര്‍ണിയ സബ് സെക്ടറിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഒരു വീടും പാക്കിസ്ഥാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ 17കാരി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: