കോട്ടയം: സ്വാഭാവിക റബ്ബറിന് കിലോഗ്രാമിന് 175 രൂപ തറവില നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് നേതാവ് അഡ്വ. നോബിള്‍ മാത്യു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ട് രൂപ കൂട്ടി സംഭരണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനംകൊണ്ട് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.
റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരല്‍പോലും അനക്കാത്ത റബ്ബര്‍ ബോര്‍ഡ് പിരിച്ചുവിടുകയോ ഘടനമാറ്റുകയോ ചെയ്യണം. ആറു ലക്ഷത്തോളം വരുന്ന കര്‍ഷക കുടുംബങ്ങളെ ബിപിഎല്‍ ആയി പ്രഖ്യാപിച്ച് ആനുകൂല്യങ്ങള്‍ നല്‍കണം.
അടിസ്ഥാനയോഗ്യത പോലുമില്ലാത്ത ആളെ എം ജി യൂണി. വൈസ് ചാന്‍സലറായി നിയമിക്കാന്‍ നേതൃത്വം നല്കിയ മന്ത്രി കെ.എം. മാണി രാജിവയ്ക്കണം. കതിരൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലചെയ്ത കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. കെ.ടി. ജയകൃഷ്ണന്‍മാഷ് വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെയും മാറാട്, ടിപി കേസുകളില്‍ ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതിവന്നേനെയെന്ന് നോബിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: