മീററ്റ്: ആശുപത്രി ജീവനക്കാര്‍ നവജാത ശിശുവിനെ കൊന്ന് ടോയ്ലറ്റില് തള്ളി.ആശുപത്രിയിലെ നഴ്സ് ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മീററ്റിലെ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഖുശ്ബു എന്ന സ്ത്രീ പ്രസവത്തിനായാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ പ്രസവത്തിന് മുന്നോടിയായി ആശുപത്രിയിലെ ടോയ്ലറ്റില് പോയ ഇവര്‍ അവിടെവെച്ച് പ്രസവിക്കുകയായിരുന്നു.അതേസമയം ടോയ്ലറ്റിന് വെളിയിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ശബ്ദം കേട്ട് ആശുപത്രി ജീവനക്കാരെ വിളിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് വിളി കേട്ട് എത്തിയ നഴ്സ് ടോയ്ലറ്റില് കയറി ഫ്ളെഷ് ചെയ്ത് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഭര്‍ത്താവ് ഷാരൂഖ് പല പ്രാവശ്യം ഖുശ്ബുവിനെയും കുഞ്ഞിനെയും കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും പറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ ഷാരൂഖ് മറ്റൊരു നഴ്സിനോട് ഇതിനെ കുറിച്ച് പറയുകയും അവര്‍ ടോയ്ലറ്റില് കയറി പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: