ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ തേടി ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് കോടികള്‍ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ബിജെപി നിഷേധിച്ചു.
ആരോപണം പച്ചക്കള്ളമാണ്. ബിജെപിയില്‍ ചേരണമെന്നു പറഞ്ഞ് ചില ആപ്പ് എംഎല്‍എമാര്‍ എന്റെ വീട്ടില്‍വന്നു. ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ എങ്ങനെ ഞാന്‍ ആട്ടിപ്പായിക്കും. കോഴ വാഗ്ദാനം ചെയ്തെന്ന് ആംആദ്മിക്കാര്‍ ആരോപിക്കുന്ന ബിജെപി ദല്‍ഹി ഉപാദ്ധ്യക്ഷന്‍ ഷേര്‍ സിംഗ് ദാഗര്‍ പറഞ്ഞു.
എന്റെ മനസാക്ഷി ശുദ്ധമാണ്. ഞാന്‍ ഒരു ആംആദ്മി നേതാവിനും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും ദാഗര്‍ പറഞ്ഞു.
എല്‍എല്‍എമാരെ കോഴനല്കി വശത്താക്കാന്‍ ദാഗര്‍ ശ്രമിക്കുന്നതിന്റെയാണെന്ന് പറഞ്ഞ് ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാള് ഒരു വീഡിയോ സിഡി പുറത്തുവിട്ടിരുന്നു.ഈ വീഡിയോ തെളിച്ചമുള്ളതൊന്നുമല്ല. അതിനാല്‍ കെട്ടിച്ചമച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്വീഡിയോ ദാഗറിന്റെ വസതിയില്‍ വച്ച് എടുത്തതാണെന്നാണ് കേജ്രിവാള് പറയുന്നത്. ആംആദ്മി നേതാവ് ദിനേഷ് മൊഹാനിയക്ക് നാലു കോടി വാഗ്ദാനം ചെയ്യുന്നതിന്റെ സിഡിയാണെന്നാണ് കേജ്രിവാളിന്റെ അവകാശവാദം. മറ്റ് മൂന്ന് എംഎല്‍എമാരെക്കൂടി വശത്താക്കാന്‍ ബി ജെപി ശ്രമിച്ചതായും കേജ്രിവാള് ആരോപിക്കുന്നു. ഈ സിഡി ഉപയോഗിച്ച് കേസ് കൊടുക്കുമെന്നും ദല്‍ഹി സംബന്ധിച്ച കേസ് പരിഗണിക്കുമ്പോള്‍ ഇത് സുപ്രീം കോടതിയില്‍ ഹാജരാക്കുമെന്നുമാണ് കേജ്രിവാള് പറയുന്നത്.
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്നും ആംആദ്മി ദല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജംഗിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: