ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദിന് ഭീകരന് അജാസ് ഷെയ്ഖ് ദല്‍ഹിയില്‍ വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. ശരണ്‍പൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ദല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇയാള്‍ ശരണ്പൂരിലും ലക്നൗവിലും, മുറാദാബാദിലും തങ്ങിയിരുന്നതായും സൂചനയുണ്ട്. എത്ര ദിവസം തങ്ങിയിരുന്നെന്നും ആരെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മുജാഹിദിന്റെ ഇന്ത്യയിലെ സാങ്കേതിക വിഭാഗം നിയന്ത്രിച്ചിരുന്ന പൂനൈ സ്വദേശയായ അജാസ് ഷെയ്ഖ പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കി നല്‍കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ദല്‍ഹി ജുമാ മസ്ജിദ്, പൂനൈ ജര്‍മ്മന്‍ ബേക്കറി, വാരാണാസി തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: