ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഒമ്പതു സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.പ്രളയത്തില്‍പ്പെട്ടവരെ രക്ഷപെടുത്തുന്നതിനിടെയാണ് സൈനികര്‍ ഒഴുക്കില്‍പ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണ സംഖ്യ 120 കടന്നതായി അധികൃതര്‍ അറിയിച്ചു. ജമ്മുവില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മിന്നല്‍ പ്രളയംമൂലം പലസ്ഥലങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. 10 ജില്ലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപെടുത്തുന്നതിനാണ് സൈന്യം രംഗത്ത് എത്തിയത്. അതേസമയം ഒഴുക്കില്‍പ്പെട്ട ജവാന്മാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ത്സലം നദി അപകടകരമാം വിധത്തില്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കന്‍ ശ്രീനഗറില്‍ പലയിടത്തും സര്‍ക്കാര്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതയിലുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്ങും പ്രളയമേഖലകള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: