ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറിയായി തുടരാന്‍ തയ്യാറാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയെ അറിയിച്ചു. തുടരാന്‍ താല്പര്യമില്ലെന്ന് കാണിച്ച് നേരത്തെ നല്കിയ കത്തും അദ്ദേഹം പിന്‍വലിച്ചു ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുബ്രഹ്മണ്യം കോടതിയിന്‍ നിന്നും തിരിക്കെ വാങ്ങിയിട്ടുണ്ട്. അതേസമയം സുപ്രിം കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ സ്ഥാനത്തു തുടരുന്നതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് കഴിഞ്ഞ മാസം അദ്ദേഹം അമിക്കസ് ക്യൂറി സ്ഥാനത്തു തുടരാനാകില്ലെന്ന് കാണിച്ച് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയില്‍ കത്തു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: