തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ പുതിയ മദ്യനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവശവും വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്. മദ്യനിരോധനമെന്നത് എടുത്തുചാടിയെടുത്ത തീരുമാനമല്ല. മൂന്നു നാലുമാസമായി സമൂഹത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ഈ ചര്‍ച്ചകളില്‍ താനൊഴികെ എല്ലാവരും ഒരുപക്ഷത്തായിരുന്നു. അവസാനം അവരോടൊപ്പം താനും കൂടിയെന്നും അദ്ദേഹം പറഞ്ഞു.
ക്രമേണ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയും മദ്യവര്‍ജനത്തിനായി ശക്തമായ ബോധവല്‍ക്കരണം നടത്തി പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യനയം നടപ്പാക്കുന്നതില്‍ റവന്യൂവരുമാനം തടസമാവില്ല. മദ്യവര്‍ജനവും മദ്യനിരോധവും സമന്വയിപ്പിച്ച് കൊണ്ടുപോവാനുള്ള പ്രായോഗികനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന് ലഭിക്കുന്ന 8,000 കോടി രൂപ നിലയ്ക്കുമെന്നകാര്യം നിസാരമായി കാണുന്നില്ല. എന്നാല്‍, അതിനേക്കാള്‍ എത്രയോ വലുതാണ് മദ്യം സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെന്നും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: