പെരുമ്പാവൂര്‍: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന വിവിധ പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. ശനിയാഴ്ച നടന്ന മെയില്‍ ജെയില്‍ വാര്ഡന് പരീക്ഷയും ഉദ്യോഗാര്‍ത്ഥികളെ ഏറെ വലയ്ക്കുന്നതായിരുന്നു.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ശനിയാഴ്ച പിഎസ്സിയുടെ പരീക്ഷ എഴുതിയത്. ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലക്കാരാണ് പരീക്ഷയെഴുതിയതിലേറെയും. ഇവര്‍ക്ക് പരീക്ഷാകേന്ദ്രം ലഭിച്ചതാകട്ടെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍. നാല് ജില്ലകള്‍ കടന്ന്പോയി പരീക്ഷയെഴുതിയവരാണ് ഭൂരിഭാഗം പേരും.
ജില്ലമാറിയെത്തുന്നതിനാല് പരീക്ഷയ്ക്കുള്ള സ്കൂള്‍ കണ്ടെത്താനാണ് ഉദ്യോഗാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടിയത്. ഹാള്‍ടിക്കറ്റിലെ സ്കൂള്തേടി കിലോമീറ്ററുകള്‍ താണ്ടുന്ന അവസ്ഥയുമഉണ്ടായി. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേരിലാകില്ല സ്കൂള്‍ അറിയപ്പെടുന്നത്. സ്കൂളിന്റേതായി നല്‍കിയിരിക്കുന്ന ഫോണ്‍നമ്പരുകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. വഴിയും സ്ഥലവും അറിയാവുന്ന സ്വന്തം ജില്ലയില്‍ ആയിരക്കണക്കിന് സ്കൂളുകള്‍ ഉള്ളപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിക്കാറില്ല. ജോലിതേടി അപേക്ഷ അയക്കുന്നവനെ ചൂക്ഷണം ചെയ്യുന്ന രീതിയിലാണ് പിഎസ് സിയുടെ നടപടി.
ശിയാഴ്ച നടന്ന ജയില്വാര്ഡന് പരീക്ഷയെഴുതാന്‍ തലേദിവസം വീട്ടില്നിന്നിറങ്ങിയവരും നിരവധിയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ തിരക്കുകൂടും സര്‍ക്കാരിന് കോടികള്‍ വരുമാനവുമാകും. സൂചികുത്താന്‍ ഇടമില്ലാത്തപോലുള്ള തിരക്കുമായാണ് വടക്കന്‍ ജില്ലകളില്‍നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ വന്നത്.
ആനപ്പുറത്തിരുന്നാല്‍ നായയെ ഭയപ്പെടേണ്ട എന്ന സമീപനമാണ് അധികൃതര്‍ക്ക്. സര്‍ക്കാര്‍ ജോലി തേടി അലയുന്നവര്‍ എന്തും സഹിച്ചുകൊള്ളുമെന്നാണ് ഭരിക്കുന്നവരുടെ പക്ഷം. ഉദ്യോഗാര്‍ത്ഥികളുടെ ആഗ്രഹത്തേയും പ്രയത്നത്തേയും ചൂഷണം ചെയ്ത് വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത്തരത്തില്‍ പത്ത് പരീക്ഷകള്‍ നടന്നാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമെന്നകാര്യത്തില് സംശയമില്ല.
പിഎസ്സി പരീക്ഷകള്‍ക്ക് സ്വന്തം ജില്ലയില്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ എന്താണ് തടസ്സമെന്നും അധികൃതരും വ്യക്തമാക്കുന്നില്ല. പെരുമ്പാവൂര്‍: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന വിവിധ പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. ശനിയാഴ്ച നടന്ന മെയില്‍ ജെയില്‍ വാര്ഡന് പരീക്ഷയും ഉദ്യോഗാര്‍ത്ഥികളെ ഏറെ വലയ്ക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ശനിയാഴ്ച പിഎസ്സിയുടെ പരീക്ഷ എഴുതിയത്. ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലക്കാരാണ് പരീക്ഷയെഴുതിയതിലേറെയും. ഇവര്‍ക്ക് പരീക്ഷാകേന്ദ്രം ലഭിച്ചതാകട്ടെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍. നാല് ജില്ലകള്‍ കടന്ന്പോയി പരീക്ഷയെഴുതിയവരാണ് ഭൂരിഭാഗം പേരും.
ജില്ലമാറിയെത്തുന്നതിനാല് പരീക്ഷയ്ക്കുള്ള സ്കൂള്‍ കണ്ടെത്താനാണ് ഉദ്യോഗാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടിയത്. ഹാള്‍ടിക്കറ്റിലെ സ്കൂള്തേടി കിലോമീറ്ററുകള്‍ താണ്ടുന്ന അവസ്ഥയുമഉണ്ടായി. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേരിലാകില്ല സ്കൂള്‍ അറിയപ്പെടുന്നത്. സ്കൂളിന്റേതായി നല്‍കിയിരിക്കുന്ന ഫോണ്‍നമ്പരുകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. വഴിയും സ്ഥലവും അറിയാവുന്ന സ്വന്തം ജില്ലയില്‍ ആയിരക്കണക്കിന് സ്കൂളുകള്‍ ഉള്ളപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിക്കാറില്ല. ജോലിതേടി അപേക്ഷ അയക്കുന്നവനെ ചൂക്ഷണം ചെയ്യുന്ന രീതിയിലാണ് പിഎസ് സിയുടെ നടപടി.
ശിയാഴ്ച നടന്ന ജയില്വാര്ഡന് പരീക്ഷയെഴുതാന്‍ തലേദിവസം വീട്ടില്നിന്നിറങ്ങിയവരും നിരവധിയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ തിരക്കുകൂടും സര്‍ക്കാരിന് കോടികള്‍ വരുമാനവുമാകും. സൂചികുത്താന്‍ ഇടമില്ലാത്തപോലുള്ള തിരക്കുമായാണ് വടക്കന്‍ ജില്ലകളില്‍നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ വന്നത്.
ആനപ്പുറത്തിരുന്നാല്‍ നായയെ ഭയപ്പെടേണ്ട എന്ന സമീപനമാണ് അധികൃതര്‍ക്ക്. സര്‍ക്കാര്‍ ജോലി തേടി അലയുന്നവര്‍ എന്തും സഹിച്ചുകൊള്ളുമെന്നാണ് ഭരിക്കുന്നവരുടെ പക്ഷം. ഉദ്യോഗാര്‍ത്ഥികളുടെ ആഗ്രഹത്തേയും പ്രയത്നത്തേയും ചൂഷണം ചെയ്ത് വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത്തരത്തില്‍ പത്ത് പരീക്ഷകള്‍ നടന്നാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമെന്നകാര്യത്തില് സംശയമില്ല.
പിഎസ്സി പരീക്ഷകള്‍ക്ക് സ്വന്തം ജില്ലയില്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ എന്താണ് തടസ്സമെന്നും അധികൃതരും വ്യക്തമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: