കോട്ടയം: ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പിന്തുണച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി തള്ളിപ്പറഞ്ഞും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രംഗത്ത്. കേസില്‍ രമേശ് ചെന്നിത്തലയെ പ്രതിചേര്‍ത്തതില്‍ എവിടെയോ അബദ്ധം പറ്റിയെന്നു വി.എം. സുധീരന് കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുന്നതിനും മുമ്പുണ്ടായ സംഭവമാണിത്. കേസുണ്ടായ കാലത്ത് രമേശ് മന്ത്രിയോ കെപിസിസി പ്രസിഡന്റോ ആയിരുന്നില്ല. പിന്നെങ്ങനെ രമേശിനെ കക്ഷിയാക്കിയെന്ന് മനസിലാകുന്നില്ല. സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം ഈ പ്രശ്നത്തില്‍ ഇടപെട്ടുവെന്ന് കരുതാന്‍ കഴിയില്ല.
എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യ പ്പെടുന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്നു പറഞ്ഞ സുധീരന് കേസില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്ത്തതിനെക്കുറിച്ചു മൗനം പാലിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കിയിട്ടുണ്ട്. രാജി വെയ്ക്കേണ്ട ആവശ്യമി ല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്.
കേസില്‍ കോടതി ഉത്തരവ് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയശേഷം പാര്‍ട്ടി ഉചിതമായ നിലപാട് കൈക്കൊള്ളും. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാ ക്കളുമായി ചര്‍ച്ച നടത്തും. ഇതിനുശേഷമേ ഒരു നിഗമനത്തിലെത്താനാകു. അന്വേഷണത്തെ ആരും തടയുന്നില്ല. സ്വാഗതം ചെയ്യുകയാണ്. അതിനാല്‍ ധാര്‍മികതയുടെ പ്രശ്നമില്ല. കുറ്റം തെളിഞ്ഞി ട്ടൊന്നുമില്ല. അന്വേഷിക്കാന്‍ മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: