പാലക്കാട്: വേദപഠനം ആര്‍ക്കും നിഷിദ്ധമല്ലെന്ന് തഥാതന്. അത്തരത്തിലുള്ള പ്രചരണം കരുതിക്കൂട്ടിയുള്ളതാണ്. ധര്മായാനം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൈശാചിക പ്രവൃത്തികളെ തടയാന്‍ വേദപഠനം സഹായിക്കും. അത് വഴി ധര്‍മ്മം സ്ഥാപിക്കപ്പെടും. മസ്തിഷ്ക്കത്തെ തകര്‍ക്കുന്ന മരുന്ന് വിറ്റ് ഖജനാവ് നിറക്കുന്ന ഭരണകര്‍ത്താക്കള്‍ അധാര്മ്മികളാണ്. ജനങ്ങളുടെ ശ്രേയസ്സ് കാംക്ഷിക്കുന്നവരാണ് ഭരണകര്ത്താക്കളാകേണ്ടത്. ആഗ്രഹമുള്ളവന് നാട് ഭരിച്ചാല്‍ രാജ്യം നശിക്കും. വേദം ബ്രാഹ്മണസമുദായത്തിലൊതുങ്ങിയതിനാല് അത് ലോകത്തിന് അറിയപ്പെടാതെ പോവുകയായിരുന്നു. ഇന്ന് നടക്കുന്ന വേദ പഠന ക്ലാസുകള്‍ തൊഴിലിനെ ഉദ്ദേശിച്ചുള്ളതാണ്. വൈദീകപരമായ ജീവിത ദര്‍ശനങ്ങള്‍ താഴേക്കിടമുതല് ഉയര്‍ന്ന് വരണം, എന്നാലെ അതിന് നിലനില്‍പ്പുണ്ടാകു.
കേള്‍ക്കുക, കേള്‍പ്പിക്കുക, പ്രായോഗികമാക്കുക എന്ന വിധത്തിലാണ് ധര്‍മായനം പരിപാടിയുടെ പ്രചരണം. താന്‍ ബ്രാഹ്മണനാണെന്ന് ചിന്തിക്കുന്നവന് ശൂദ്രനാണ്. ഇത്തരക്കാര്‍ നിറഞ്ഞാലും അധര്‍മ്മം ഫലം. അറിവില്ലാത്തവനാണ് ശൂദ്രന്. അറിവ് നേടുന്നതോടെ അവന് ബ്രാഹ്മണനാകും. തഥാതന് പറഞ്ഞു. ധര്‍മായനം പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: