കൊച്ചി: മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ 32-ല്‍ പരം സിനിമകളിലും നിരവധി ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ചെറിയാന്‍ജി എന്ന ഡോ.ജോര്‍ജ് ചെറിയാന് (തങ്കച്ചന് ന് 65) ഓസ്ട്രേലിയലിലെ ബ്രീസ്ബെയിനില് അന്തരിച്ചു.
തിരുവന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുക്കുമ്പോള്‍ സോമന് നായകനായ തണല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് ഡോ. ജോര്‍ജ് ചെറിയാന് പ്രവേശിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാന്‍, സുരേഷ്ഗോപി തുടങ്ങിയ മലയാളത്തിലെ പ്രമുഖ നടന്ന്മാര്ക്കൊപ്പം ബട്ടര്‍ഫ്ളൈസ്, ഞാന്‍ ഗന്ധര്വ്വന്, അസുരവിത്ത്, കാശ്മീരം, ഉപ്പുകണ്ടം ബ്രദേഴ്സ്, തക്ഷശില, തുടങ്ങിയ നിരവധി മലയാള സിനിമകളിലും, തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയിട്ടുണ്ട്. ആസിഫ് അലി നായകനായ അസുരവിത്താണ് അവസാന മലയാളചിത്രം. ബൈബിള്‍, അപ്പൂപ്പന്താടി, ബന്ധങ്ങള്‍ ബന്ധനങ്ങള്‍, വെള്ളിയാഴ്ച രാത്രി തുടങ്ങിയ ടി.വി. സീരിയലുകളിലും അഭിനയിച്ചു. താരസംഘടനയായ അമ്മയുടെ ആജീവനാന്ത അംഗവും കേരള ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു ജോര്‍ജ് ചെറിയാന്.
തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും അമേരിക്കയിലെ പനാമ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി. വൈറ്റിലയിലെ കപ്പല്‍ വീട് ഡോ. ജോര്‍ജ് ചെറിയാന്റെയാണ്. “ചെറു ജീവിതകവിതകള്” എന്ന കവിതാസമാഹാരവും രചിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഇടനാട്ടിലുള്ള കുടുംബ വസതിക്ക് സമീപമുള്ള ഇടനാട് ശാലോം മാര്‍ത്തോമ്മാ പള്ളിയില്‍ തിങ്കളാഴ്ച 2.30 നാണ് സംസ്കാരം.
ഭാര്യ: ഡോ. അന്നമ്മ ചെറിയാന് (റോജ) വാളക്കുഴിപുതുക്കുടിയില് കുടുംബാംഗമാണ്. റോഷന് (ആര്‍ക്കിടെക്ട്), റോണി (എന്‍ജിനീയര്‍) മക്കള്‍. അനു (കല്ലാക്കുന്നേല്‍ വെണ്ണിക്കുളം) മരുമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: