കൊച്ചി: കൊച്ചി ബ്ലാക്മെയില്‍ കേസ് അട്ടിമറിക്കാന്‍ അനേ്വഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം. കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്യുന്ന സംഘത്തിന്റെ വലയില്‍ ഉന്നത രാഷ്ട്രീയനേതാക്കളും വ്യവസായപ്രമുഖരും കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ തലപ്പത്തുനിന്ന് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് വിവരം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കമുണ്ട്.
പ്രതികളെ ചോദ്യംചെയ്യലും തുടരന്വേഷണവും കാര്യമായി വേണ്ട എന്നാണ് പോലീസിന് കിട്ടിയിട്ടുള്ള നിര്‍ദ്ദേശം. തട്ടിപ്പിനിരയായ വ്യവസായി രവീന്ദ്രന് പ്രതികളുടെ ബ്ലാക്മെയിലിംഗിനിരയായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇയാളുടെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം വേണ്ട എന്ന നിലപാടിലാണ് പോലീസ്.പലരുടെയും കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയ സിഡികള്‍ പ്രതികളില്‍നിന്ന് പിടിച്ചെടുത്തിരുന്നെങ്കിലും അത്തരത്തില്‍ സിഡികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: