തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ അധികാരമില്ലാത്ത വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ ബാലകൃഷ്ണപിള്ള പങ്കെടുക്കാറില്ലെന്നും അധ്യക്ഷസ്ഥാനത്ത് ഇരിക്കാറില്ലെന്നും പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയത്.
ഹൈക്കോടതിയിലെ കേസില്‍ നിന്ന് പിള്ളയെ രക്ഷിക്കാനുള്ള നീക്കമാണ് ഇത്തരമൊരു റിപ്പോര്‍ട്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്കു സര്‍ക്കാര്‍ ശമ്പളവും ക്യാബിനറ്റ് പദവിയും മറ്റു സര്‍ക്കാര്‍ സൗകര്യങ്ങളും എന്തിന് നല്‍കുന്നുവെന്ന കോടതിയുടെ വിമര്‍ശനം ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ക്യാബിനറ്റ് പദവിയിലുള്ള ചെയര്‍മാനായി തുടരാന്‍ പറ്റില്ല.
ബാലകൃഷ്ണപിള്ളയ്ക്കെതിരേ ഹൈക്കോടതിയില്‍ കെ.ബി. ശ്രീവത്സന്‍ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുന്നതിനാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: