മുഹമ്മ(ആലപ്പുഴ): എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്വാശ്രയ കോളേജുകളിലും ബിപിഎല്‍ വിഭാഗത്തിലുള്ള ഈഴവ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുസന്ദേശം മറ്റുള്ളവര്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഈഴവര്‍ കാഴ്ചക്കാരായി. സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം പഠിക്കാന്‍ താല്പര്യമുണ്ടോ അവിടെ വരെ സമുദായം കൂടെയുണ്ടാകും. സംസ്ഥാനത്തെ മറ്റൊരു സമുദായത്തിനും ഇന്നേവരെ എടുക്കാന്‍ കഴിയാത്ത തീരുമാനമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം ഏറെ വലുതാണ്. ഇനിയും ഇത്തരത്തില്‍ പല ധീരമായ തീരുമാനങ്ങള്‍ ഉണ്ടാകും. ആര്. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നിഷ്ട പ്രകാരം എടുക്കാമായിരുന്നിട്ടും സാമൂഹികനീതി നോക്കിയാണ് പ്രവര്‍ത്തിച്ചത്.
ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ ജാതിവല്ക്കരണവും നീതിനിഷേധവുമാണ് നടക്കുന്നത്. അനര്‍ഹമായ എന്തു നേടുന്നു എന്നതിലല്ല എന്തു തിരിച്ചുനല്കുന്നുവെന്നതിലാണ് പ്രധാനം. കാലം എല്ലാം വിലയിരുത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: