തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കാളികളാക്കി ചര്‍ച്ചയിലൂടെ സമരത്തിനാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യവുമായി ബന്ധമുളള സംഘടന ഉന്നയിച്ച വിഷയങ്ങള്‍ അര്‍ത്ഥവത്തായ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടു വരണം. പ്രശ്നപരിഹാരത്തിനു മുതിരാതെ ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ്നോണ്‍ പ്രയോഗിക്കാനുളള തീരുമാനം ആരോഗ്യ മേഖലയെ സങ്കീര്‍ണമാക്കും. അനിശ്ചിതകാല പണിമുടക്കിലേക്ക് ഡോക്ടര്‍മാരെ വലിച്ചിഴയ്ക്കരുതെന്നും കെജിഎംഒഎ ഭാരവാഹികളായ ഡോ.ഇ.പി മോഹനന്, ഡോ. പ്രമീളാ ദേവി, ഡോ.ഒ.എസ്. ശ്യാം സുന്ദര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
രോഗികളുടെ താല്പര്യങ്ങള് പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നത്. ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ നിസ്സഹകരണ സമരത്തെ വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമം. പൊതുചികിത്സാ സംവിധാനം ദുര്‍ബലപ്പെടുന്നത് സ്വകാര്യ മേഖലയ്ക്ക് മാത്രമേ ഗുണകരമാവൂ. സാധാരണക്കാരന് അപ്രാപ്യമായ കോര്‍പറേറ്റ് ആശുപത്രികള്‍ക്ക് കടന്നുവരാനുളള പരവതാനി വിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: