ആലുവ: പുസ്തകമെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കൊണ്ടുപോയതിനെത്തുടര്‍ന്ന് ദുബായി ജയിലിലായ പിഴല സ്വദേശി ഷിജു തോമസിന്റെ മോചനത്തിനായ ഇന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കാണും. മയക്കുമരുന്ന് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് റൂറല്‍ എസ്പി സതീഷ് ബിനോയില്‍നിന്ന് ആലുവ പാലസില്‍വെച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി സുഷമാസ്വരാജിന് കൈമാറും.
വിദേശ മന്ത്രാലയത്തില്‍നിന്നും എംബസി വഴി ദുബായിയിലെത്തി അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതിനുവേണ്ടി ഇംഗ്ലീഷിലും അറബിയിലും പരിഭാഷ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ക്കശ നിലപാടാണുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്കും പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബുദാബി ഭരണകൂടത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രവാസി മലയാളികളെയും ഇക്കാര്യത്തില്‍ ഇടപെടുവിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാമ്യത്തിനും ശ്രമം
ആലുവ: അബുദാബിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അബുദാബി ജയിലില്‍ കഴിയുന്ന പിഴല സ്വദേശി ഷാജു തോമസിനെ ജയിലില്‍നിന്നും ജാമ്യത്തിലിറക്കാന്‍ കഴിയുമോയെന്നതും പരിശോധിക്കുന്നണ്ട്. മയക്കുമരുന്ന് കടത്തിയ കേസിന്റെ കേരളത്തില്‍ നടന്നുവരുന്ന അന്വേഷണത്തിലേക്ക് വേണ്ടി ഷിജുവിനെ വിട്ടുതരണമെന്ന അപേക്ഷ എംബസി വഴി നല്കുന്ന കാര്യമാണ് പരിശോധിക്കുന്നത്.
ഷിജുവിനെപ്പോലെ ചതിയില്‍പ്പെട്ട് മയക്കുമരുന്നുമായി കുവൈറ്റില്‍ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശി റഷീദിന് ചില ഇടപെടലുകളെത്തുടര്‍ന്ന് ഇത്തരത്തില്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുവേണ്ടി നിശ്ചിത തുക അബുദാബിയിലെ കോടതിയില്‍ കെട്ടിവെക്കേണ്ടതായും വരും. ജയില്‍മോചിതനായാലും നാട്ടിലേക്ക് തല്‍ക്കാലത്തേക്ക് എത്തുവാനും കഴിയില്ല.
അബുദാബിയിലെ കോടതിയില്‍ കേസ് നടപടികള്‍ സൗജന്യമായി നടത്തുന്നതിന് ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: