കൊച്ചി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 2002-ല്‍ 179 ദിവസം കൊച്ചി കോര്‍പ്പറേഷനില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലിചെയ്ത അംഗപരിമിതന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനില്‍ ക്ലാര്‍ക്കായി സ്ഥിരം നിയമനം ലഭിച്ചു.
1999 മുതല്‍ 2003 വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലിചെയ്ത അംഗപരിമിതര്‍ക്ക് സ്ഥിരനിയമനം നല്‍കിയെങ്കിലും തന്നെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് കുമ്പളങ്ങി കോച്ചേരി വീട്ടില്‍ കെ.എ. ആന്റണി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എറണാകുളം സാമൂഹ്യനീതി ജില്ലാ ഓഫീസറുടെ ശുപാര്‍ശ ഉണ്ടായിട്ടും സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ താന്‍ തഴയപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മീഷന് സാമൂഹ്യനീതി ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കെ.എ. ആന്റണിക്ക് കൊച്ചി കോര്‍പ്പറേഷനില്‍ നിയമനം നല്‍കുകയായിരുന്നുവെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: