കൊച്ചി: മന്ത്രിസഭാ പുന:സംഘടനാ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കുമെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണ് .ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയ്ക്ക് ദീര്‍ഘദൂര സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ അനുവദിച്ച് വിജ്ഞാപനം ഇറക്കിയത് അച്യുതാനന്ദന് സര്‍ക്കാരാണെന്നും കേവലം ആറുമാസം മുന്‍പു മാത്രം അധികാരമേറ്റ തന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു. വിഎസ് സര്‍ക്കാരാണ് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നീട്ടികൊടുത്തുകൊണ്ട് 2009 ജൂലൈ പതിനാലിന് വിജ്ഞാപനം ഇറക്കിയത്.
തനിക്കെതിരെ സമരം പ്രഖ്യാപിച്ച സിഐറ്റിയുക്കാര്‍ അന്ന് പ്രതിഷേധിച്ചുകൊണ്ട് ഒരു നോട്ടീസു പോലും ഇറക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ദീര്‍ഘദൂര റൂട്ടുകളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: