തിരുവനന്തപുരം: സ്പീക്കര്‍ പദവിയില്‍ ഇരുന്നുകൊണ്ട് തന്നെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്. സ്പീക്കര്‍ പദവി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമല്ല, താന്‍ സ്പീക്കര്‍ ആയിരിക്കെ മന്ത്രിമാരെ കൊണ്ട് മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വക്കം പറഞ്ഞു.
കാര്ത്തികേയന് ഇപ്പോള്‍ സംഘടന നേത്യത്വത്തിലേക്ക് വരാനാകുമെന്ന് കരുതുന്നില്ല. മന്ത്രിസഭയുടെ സമഗ്ര അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയ്യാറാകുമെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വക്കം പറഞ്ഞു. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയും വക്കം പുരുഷോത്തമന് വിമര്‍ശനം ഉന്നയിച്ചു.
അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ഒരു നേതാവിന്റെയും പിടിവാശി ശരിയല്ല. ആദര്‍ശം കൊണ്ടുമാത്രം ഒരു സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. താന്‍ എക്സൈസ് മന്ത്രിയായിരുന്നെങ്കില്‍ 418 ബാറുകളും തുറക്കുമായിരുന്നെന്നും വക്കം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: