കോട്ടയം: മതപരിവര്‍ത്തനത്തിന് നൂതന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുന്ന സുവിശേഷ സംഘടനകള്‍ വനവാസി മേഖലയില്‍ പ്രതിവര്‍ഷം കോടികളാണ് ചെലവഴിക്കുന്നത്. വിദേശ ധനസഹായം കൂടാതെ വിവിധ എന്‍ജിഒകളുടെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും ലക്ഷക്കണക്കിന് രൂപയുടെ ധനസഹായവും ഇവര്‍ നേടിയെടുക്കുന്നുണ്ട്.
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും വനവാസി വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ ഉന്നതിക്കും ശാക്തീകരണത്തിനുമായി സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന ധനസഹായവും ഇത്തരം സംഘടനകള്‍ നിയന്ത്രിക്കുന്ന എന്ജിഒകളിലേക്കാണ് വന്നുചേരുന്നത്.
ഇതില്‍ നിന്നുമാണ് കുട്ടികള്‍ക്കുള്ള വസ്ത്രവും പഠനോപകരണങ്ങളും ഭക്ഷണവുമടക്കം ‘ദൈവത്തിന്റെ കാരുണ്യവര്‍ഷം’ എന്ന പേരില്‍ നല്‍കുന്നത്.
കുമ്പനാട് ആസ്ഥാനമായുള്ള ഒരു പെന്തക്കോസ്ത് സംഘടനയ്ക്ക് മാത്രം വയനാട്ടില്‍ ഒന്‍പത് സെന്ററുകളാണ് ഉള്ളത്. ചെറ്റപ്പാലം, പട്ടാണികൂപ്പ്, സുല്‍ത്താന്‍ ബത്തേരി, കല്ലൂര്‍, മുത്തങ്ങ, കൊയ്ലേരി, തൃശിലേരി, മേപ്പാടി, വാഴവറ്റ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം ഏറെയുള്ളത്.
ഇത്തരത്തില്‍ അന്‍പതിലേറെ സംഘടനകള്‍ വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ ഇടയില്‍മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. വയനാടിന് പുറമെ ഇടുക്കി ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉള്‍പ്പെടുന്ന ശബരിമല വനമേഖലകളിലും മലയോര പ്രദേശങ്ങളിലും കാസര്‍കോഡ് വെള്ളരിക്കുണ്ട്, മലപ്പുറം നിലമ്പൂര്‍ എന്നിവിടങ്ങളിലും ഇത്തരം സുവിശേഷ സംഘങ്ങളുടെ പ്രവര്‍ത്തനമുണ്ട്.
വയനാട് മേഖലയില്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും ഭരണകര്‍ത്താക്കളുടെയും മൗനാനുവാദവുമുണ്ട്. ട്യൂഷന് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതും അനധികൃത നിര്‍മ്മിതികളാണ്.
പഞ്ചായത്തിന്റെ അനുവാദമോ നമ്പരുകളോ ഇല്ലാത്ത കെട്ടിടങ്ങളിലാണ് വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നത്. അതതു സ്ഥലങ്ങളിലെ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയാലും അന്വേഷണമോ നടപടികളോ ഉണ്ടാകാത്തത് ഇവരുടെ മൗനസമ്മതത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: