തിരുവനന്തപുരം: േേഡാക്യുമെന്ററി-ഹ്രസ്വചിത്രസംവിധായകര്‍ നന്മയുടെ വിത്തുവിതയ്ക്കുന്ന കര്‍ഷകരാണെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് നന്ദന് സക്സേന പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുംതലമുറകള്‍ക്കുവേണ്ടി എല്ലാ അര്‍ഥത്തിലുമുള്ള മുന്‍കരുതലാണ് പരിസ്ഥിതി സംരക്ഷണത്തിലൂടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി നിരന്തരം ഇടപെടലുകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്നരീതിയിലുള്ള ചലച്ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പരിസ്ഥിതി സംരക്ഷകനും സംവിധായകനുമായ കെ. സതീഷ് പറഞ്ഞു. കാതിക്കുടത്തെ പരിസ്ഥിതി നാശം നേരില്‍ക്കണ്ടതാണ്. കഴിഞ്ഞ 10 വര്‍ഷമായി പരിസ്ഥിതി സംരക്ഷണത്തിന് 70 ല്‍ അധികം സമരങ്ങള്‍ നടന്നു. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്നത്തെ അതേ പ്രശ്നങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. 600 കിലോമീറ്റര്‍ നീളവും 60 കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ 20,000 ജെസിബികള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വരുന്ന 10 വര്‍ഷത്തിനകം കേരളത്തില്‍ വെള്ളമില്ലാതാകും. വരുന്ന തലമുറയ്ക്കു വേണ്ടി വായുവും വെള്ളവും സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും കെ. സതീഷ് പറഞ്ഞു.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘കാന്‍ഡില്‍സ് ഇന്‍ വിന്‍ഡി’ന്റെ സഹസംവിധായിക കവിത ബാല്‍, ‘കേളി’യുടെ സംവിധായിക രഞ്ജിത രാജീവന്, ‘ജപാല്‍ വില്‍ ഐസി’ന്റെ സംവിധായകന് ഗൗരവ് പതക്, ‘ഗോട്ടി’യുടെ സംവിധായകന് സന്തോഷ് പെരിങ്ങാത്ത് എന്നിവരും പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അക്കാദമി പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നടരാജന് മോഡറേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: