കോഴിക്കോട്: വേദമന്ത്രജപം കൊണ്ട് ഭക്തിസാന്ദ്രമായ കാശ്യപാശ്രമത്തിലെ മുറ ജപവേദിയില് ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. വേദ പാരായണത്തിന്റെ അദ്വിതീയ മാര്‍ഗ്ഗമായ മുറജപം കാശ്യപാശ്രമത്തില്‍ പുരോഗമിച്ച് വരികയാണ്.ഭാരതത്തിന്റെ പ്രാചീന വേദപാരമ്പര്യത്തെ അനുസ്മരിപ്പിക്കും വിധം മുറജപം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചത് ഭക്തന്മാര്ക്ക് നവ്യാനുഭവങ്ങളാണ് നല്‍കുന്നത്.
മുറജപത്തില്‍ നാലം നാള് സാരസ്വത മന്ത്രങ്ങളാണ് പ്രധാനമായും വിനിയോഗിക്കപ്പെട്ടത്. ബുദ്ധിശക്തിക്കും ആരോഗ്യത്തിനും വളരെയേറെ സദ്ഫലങ്ങള്‍ നല്കുന്ന മന്ത്രങ്ങളാണ് സാരസ്വത മന്ത്രങ്ങള്‍ എന്ന് മുറജപത്തിന് നേതൃത്വം നല്കുന്ന ഹരീഷ്ഭട്ട് അഭിപ്രായപ്പെട്ടു. ജനിച്ച ദേശത്തെ മാതാവായി ആരാധിക്കുന്ന സംസ്കാരം ലോകത്തിന് സമ്മാനിച്ചത് വേദങ്ങളാണ്. ആചാര്യനെ പിതൃതുല്യനായി സേവിക്കുന്ന സംസ്കാരവും വേദങ്ങളില്‍ നിന്നാണ്. യജുര്‍വേദ മന്ത്രബ്രാഹ്മണം രണ്ടാം അഷ്ടകം പൂര്ത്തിയാക്കിക്കൊണ്ടദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗാര്ഹസ്ഥ്യത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന യജുര്‍വേദ മന്ത്രബ്രാഹ്മണം മൂന്നാം അഷ്ടകം വിനിയോഗം തുടങ്ങി. ഷോഢശ സംസ്കാരക്രിയകളുടെ പ്രാധാന്യത്തെപ്പറയുന്ന മന്ത്രങ്ങളും വിനിയോഗിച്ചു. സ്വസ്തി മന്ത്രങ്ങള്‍ അടങ്ങുന് ഋക്കുകളും ചൊല്ലി.വൈകീട്ട് ആറു മണിമുതല്‍ ഋഗ്വേദ ഘനപാഠവും രുദ്രഘടനപാഠവും ഉണ്ടായി. മുറജപത്തിന്റെ അഞ്ചാം ദിവസമായ തിങ്കളാഴ്ച വാസ്തുദോഷ പരിഹാര മന്ത്രങ്ങള്‍ക്കാണ് പ്രാധാന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: