തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച സ്പീക്കര്‍ ജി കാര്ത്തികേയന് മന്ത്രി സ്ഥാനം നല്കാന് പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല കാര്ത്തികേയന് രാജിവെക്കാന്‍ ഒരുങ്ങുന്നത്. രാജിവെക്കുന്നത് കാര്‍ത്തികേയന്റെ വ്യക്തിപരമായ തീരുമാനമാണ്. രാജി പാര്‍ട്ടി അംഗീകരിക്കുമോയെന്ന് അറിയില്ലെന്നും തങ്കച്ചന് പറഞ്ഞു.
ഇപ്പോള്‍ മന്ത്രിസഭാ പുനസംഘടനക്ക് പ്രസക്തിയില്ലെന്നും പുനസംഘടന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും തങ്കച്ചന് വ്യക്തമാക്കി. സ്ഥാനം മോഹിച്ചാണ് കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനം രാജിവെച്ചതെന്നു കരുതുന്നില്ല. സമഗ്രമായൊരു അഴിച്ചുപണി മന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നില്ല. പുതിയ സ്പീക്കറെ കണ്ടെത്താന്‍ പ്രയാസമില്ലെന്നും തങ്കച്ചന് പറഞ്ഞു.
ഇന്നലെയാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്ന് ജി. കാര്ത്തികേയന് ആഗ്രഹം പ്രകടിപ്പിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കാര്ത്തികേയന് പറഞ്ഞിരുന്നു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 29ന് ഡല്‍ഹിക്ക് പോകും. മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചചെയ്യാനാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: