കൊച്ചി: സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന ആരോപണത്തില്‍ നാവികസേനാ ഓഫീസറെ പുറത്താക്കി. കമഡോര്‍ അജയ് ഇറോത്തോയെയാണ് പുറത്താക്കിയത്. ആരോപണത്തെത്തുടര്‍ന്ന് ഇറോത്തോയെ നേരത്തെ കൊച്ചിയില്‍നിന്ന് സ്ഥലം മാറ്റിയിരുന്നു. കോര്‍ട്ട് ഓഫ് എന്ക്വയറിയില് അജയ് ഇറോത്തോ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പുറത്താക്കാന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി അംഗങ്ങള്‍ ശുപാര്‍ശ നല്കി. നാവികസേനയില്‍ ക്യാപ്റ്റന്‍ റാങ്കിന് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനാണ് കമഡോര്‍.
അധികാര ദുര്‍വിനിയോഗം നടത്തി സഹപ്രവര്‍ത്തകന്റെ ഭാര്യയെ ലൈംഗികവേഴ്ചക്ക് നിര്‍ബന്ധിച്ചുവെന്ന കുറ്റവും ഇറോത്തോയുടെ പേരിലുണ്ട്. ഈ കേസില്‍ ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും. കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡനങ്ങള്‍ നടക്കുന്നതായി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഭാര്യമാരെ പരസ്പ്പരം കൈമാറലും ഉന്നതോദ്യോഗസ്ഥര്‍ക്ക് കാഴ്ചവക്കലും നടക്കുന്നുണ്ടെന്ന് ഒഡീഷ സ്വദേശിയായ ഉദ്യോഗസ്ഥന്റെ ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതികളെക്കുറിച്ച് നാവികസേന അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: