കോഴിക്കോട്: പ്രമേഹത്തിനും ഹൃദ്രോഗത്തിനുമടക്കമുള്ള 108 ഇനം മരുന്നിന്റെ വില 10 മുതല്‍ 35% വരെ കുറക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഓള് കേരള റീട്ടെയില്‍ കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
പ്രമേഹരോഗികളും ഹൃദ്രോഗികളുംദൈനംദിനം ഉപയോഗിക്കുന്ന ഒട്ടേറെ മരുന്നുകളുടെ വിലയാണ് കുറക്കുക. ദശലക്ഷക്കണക്കിന് വരുന്ന രോഗികള്‍ക്ക് അനുഗ്രഹമാണിത്.
2011 ലെ ഔഷധ വില നിയന്ത്രണ ഉത്തരവിന് പ്രകാരം ജനങ്ങള്ദൈനംദിനം ഉപയോഗിക്കുന്ന 652 മരുന്നാണ് വിലനിയന്ത്രണപരിധിയില്കൊണ്ടുവന്നത്. ഉത്പാദനവിലയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന വില നിശ്ചയിക്കാതെ മാര്‍ക്കറ്റ് വിലയുടെ ശരാശരിയുടെഅടിസ്ഥാനത്തിലാണ് വില്‍പ്പന വില നിശ്ചയിക്കുന്നത്. ഇത് അശാസ്ത്രീയമാണെന്നും ഉത്പാദനവിലയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന വില രേഖപ്പെടുത്തണമെന്നും ഔഷധ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വില നിയന്ത്രണം കൊണ്ട് രോഗികള്‍ക്ക് യാതൊരു ഗുണവും കിട്ടിയില്ലെന്നു മാത്രമല്ല ഭീമമായ ലാഭമാണ് മരുന്നുകമ്പനികള്‍ കൊയ്തെടുത്തത്.
നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഔഷധവ്യാപാരികളുടെ ലാഭവിഹിതം വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കണമെന്നും എ.കെ. ആര്.ഡി.ഡി.എ ആവശ്യപ്പെട്ടു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സഹദേവന് അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി എം.എ ബിജിനു. ബി. കൊച്ചനിയന്, ടി.പി. കൃഷ്ണന്,തോമസ് സെബാസ്റ്റ്യന്‍ ,വി.ജെ.ജോസ്, ജോസ് കമ്പിളികണ്ടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: