ന്യൂദല്‍ഹി: ഗുജറാത്തിലെ സൂറത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ 11 പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു. ജസ്റ്റീസുമാരായ ടി.എസ് താക്കൂര്‍, സി. നാഗപ്പന് എന്നിവരടങ്ങിയ ബഞ്ചാണ് ഇവരെ വിട്ടയച്ചത്.
1993 ഏപ്രിലില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന രണ്ട് സ്ഫോടനങ്ങളില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൂറത്ത് റെയില്‍വേ സ്റ്റേഷനിലും വര്‍ച്ചാ റോഡിലെ സ്കൂളിലുമായിരുന്നു സ്ഫോടനം നടന്നത്.
നേരത്തെ ടാഡ കോടതി ഇവര്‍ക്ക് പത്തുമുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീംകോടതി ഇവരെ വെറുതെ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: