ടോക്ക്യോ: ജപ്പാനിലെ കുട്ടികളിലെ ദാരിദ്ര്യത്തിന്റെ കണക്ക് റെക്കോര്‍ഡ് വര്‍ദ്ധനവില്‍. സര്‍ക്കാര്‍ സര്‍വ്വേ അനുസരിച്ച് ഇതു സംബന്ധിച്ച വിഷയത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്ന പരിഹാരത്തിനും ടോക്ക്യോ തയ്യാറാകുന്നില്ലെന്നും അറിയുന്നു. ഇതേ തുടര്‍ന്ന് നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്.
2012നെ അപേക്ഷിച്ച് ഏകദേശം 16.3 ശതമാനം വര്‍ദ്ധനവാണ് കുട്ടികളിലെ ,ദാരിദ്ര്യ കണക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് ക്ഷേമ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.
34 രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ ദാരിദ്ര്യ കണക്കാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടങ്ങളിലെ വീടുകളില്‍ താമസിക്കുന്ന ശരാശരി കുട്ടികളുടെ കണക്കെടുത്താല്‍ പ്രതിവര്‍ഷം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വരുമാനത്തിലാണ് ഇവരുടെ ജീവിതം.അതായത് ഒരാള്‍ക്ക് 1.22 മില്ല്യണ്‍ യെന്‍( 12000 ഡോളര്‍) എന്നാണ് കണക്ക്.
ഇവിടെ താമസിക്കുന്ന് പകുതിയിലധികം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ്. എന്നാല്‍ കുട്ടികളോടെ താമസിക്കുന്ന മൂന്നില്‍ രണ്ട് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: