തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തില്‍ മഴ കനത്തു. മഴക്കെടുതിയില്‍ ഒമ്പതുവയസുകാരന് അടക്കം നാലുപേര്‍ മരിച്ചു. രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വടക്കന്‍ ജില്ലകളിലാണ് കൂടുതലും നാശനഷ്ടം. കണ്ണൂര്‍ ഇരിക്കൂറില്‍ മണ്ണിടിഞ്ഞുവീണ് കൊളപ്പയിലെ പാരിക്കല്‍ ജാനകി (67)യാണ് മരിച്ചത്.വയനാട് കാരാപ്പുഴയില്‍ ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് കാണാതായ ഒമ്പതു വയസുകാരന് കോടഞ്ചേരി സ്വദേശി ഗോഡ്സന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയില്‍ തോട്ടില്‍ വീണ് ആലക്കല്‍ ഹൗസില്‍ ഹരിദാസന് നായര്‍ മരിച്ചു.
മഴയത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍ നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കര കരിമ്പിന്‍പുഴയില്‍ പുത്തൂര്‍ കെ.എസ്.ഇ.ബി ഓഫീസ് ജീവനക്കാരന് ബാബുരാജ് വൈദ്യുതാഘാതമേറ്റു മരിച്ചു. കാസര്‍കോട് തേജസ്വിനി പുഴയില്‍ ഈസ്റ്റ് എളേരി ആയന്നൂര്‍ സ്വദേശി ഗോപാലകൃഷ്ണനെയും ഇരിട്ടി ബാവലി പുഴയില്‍ കാക്കയങ്ങാട് സ്വദേശി ബാലകൃഷ്ണനെയുമാണ് കാണാതായത്. ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞ് ദേഹത്തേക്ക് വീണാണ് ജാനകി മരിച്ചത്.ഇരിക്കൂര്‍ ഡയനാമോസ് ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.ഭര്‍ത്താവ്: പി.പി.കരുണാകരന്. മക്കള്‍: ചിത്ര, നിഷ.
മരുമക്കള്‍: ജയപ്രകാശന്‍ (പടിയൂര്‍), ജയ്സണ്‍ (കുറ്റിയാടി). സഹോദരങ്ങള്‍: യശോദ, ഓമന, പരേതരായ ഗോപാലന്, നാരായണന്. കാരാപ്പുഴയില്‍ നാലുചക്ര ഓട്ടോറിക്ഷ ‘ടാക്സി പുഴയിലേക്ക് മറിഞ്ഞാണ് കോടഞ്ചേരി കാലായില്‍ ബിനോയിയുടെ മകന് ഗോഡ്സണ്‍ മരിച്ചത്. അമ്പലവയല്‍-കാരാപ്പുഴ റൂട്ടില്‍ കാരാപ്പുഴ ഡാമിനോട് ചേര്‍ന്ന് താഴെവശത്ത് സ്ഥിതിചെയ്യുന്ന പാലത്തില്‍ ആയിരുന്നു അപകടം. ആറുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. അഞ്ചുപേരെ രക്ഷപ്പെടുത്തി.എന്നാല്‍, മഴക്കെടുതിയിലല്ല മൂന്നു മരണങ്ങളും സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. മണ്ണിടിച്ചില്‍ അല്ലാതെ മറ്റൊന്നും മഴക്കെടുതി മൂലമുണ്ടായ മരണങ്ങളല്ല എന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, നാദാപുരം മേഖലകളില്‍ 41 വീടുകള്‍ തകര്‍ന്നു. കാസര്‍കോട്ട് മുപ്പതും മലപ്പുറത്ത് 10 വീടുകളും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി.മലയോര മേഖലകളില്‍ പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. റോഡുകള്‍ വെള്ളത്തിനടിയിലാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: