കാസര്‍കോട്/കണ്ണൂര്‍ : കനത്ത മഴയില്‍ കാസര്‍കോട് രണ്ട് പേര് മരിക്കുകയും കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് 2 പേരെ കാണാതാവുകയും ചെയ്തു. കാറ്റടിച്ച് നിലം പതിച്ച വൈദ്യുത കമ്പിയില്‍ തട്ടി ഒരു വിദ്യാര്‍ത്ഥി കണ്ണൂര്‍ പഴയങ്ങാടിയില്‍ മരിച്ചു.
സീതാംഗോളി ബാഡൂരിലെ സീനപ്പഷെട്ടി (82)യും കരിന്തളം കൂവാറ്റിയിലെ നാരായണനു(68)മാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് റോഡരികിലെ മരം കടപുഴകി വീണാണ് സീനപ്പഷെട്ടി മരിച്ചത്. കമലയാണ് ഭാര്യ. മക്കള്‍: സുശീല, വസന്ത, ജയ, ലതാകുമാരി. മരുമക്കള്‍: ഉമേശ, പുഷ്പ, ലത, ഉമാവതി, ജയരാമ. കിനാനൂര്‍ കരിന്തളത്ത് തെങ്ങ് വീണാണ് കൂവാറ്റിയിലെ ചിറക്കര നാരായണന് മരിച്ചത്. ഇന്നലെ രാവിലെ വീടിന് സമീപത്തുള്ള ചെക്ക് ഡാമില്‍ ചപ്പ് ചവറുകള്‍ നീക്കം ചെയ്യുന്നതിനിടെ വീട്ടുവളപ്പിലെ തെങ്ങ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: പട്ടേന്‍ വീട്ടില്‍ സരോജിനി. മക്കള്‍: പ്രസാദം സുരേശന്, ഗിരിജ. മരുമക്കള്‍: രൂപ കുറുഞ്ചേരി. ബാലകൃഷ്ണന്. സഹോദരങ്ങള്‍: ശ്രീധരന്, രാഘവന്, കുഞ്ഞിരാമന്, ഭാരതി, ചന്ദ്രമതി.
പഴയങ്ങാടി പഴയ ബസ് സ്റ്റാന്റിന് സമീപം വീടിനടുത്തുള്ള ഇടവഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ത്തട്ടി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മാടായി ഗവ ബോയ്സ് വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിയും മാടായി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പി.എം.ഹനീഫിന്റെ മകനുമായ ഇ.എം.വസീം(17)ആണ് മരിച്ചത്. ഇന്നലെ കാലത്ത് 11.30 ഓടെയായിരുന്നു അപകടം.
ഇരിട്ടി കാക്കയങ്ങാടിനടുത്താണ് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായത്. പാലപ്പുഴക്ക് സമീപം പാലപ്പള്ളിയിലെ കുറുവ രാമന്നായരുടെ മകന് ബാലകൃഷ്ണനെ(52)യാണ് കാണാതായത്. ചെറുപുഴ ആയൂരിലെ ഉള്ളാട്ടിക്കുന്നേല് ഗോപാലകൃഷ്ണ(കുട്ടന്-50)നാണ് ഒഴുക്കില്‍പ്പെട്ട കാണാതായ മറ്റൊരാള്‍. ഇന്നലെ മൂന്നരയോടെയാണ് ഇയള് ചെറുപുഴക്ക് സമീപത്ത് കാര്യംങ്കോട് പുഴയില്‍ വിണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: