കൊല്‍ക്കത്ത: പൈലറ്റുമാരുടെ സമയോചിത ഇടപെടലും മനസാന്നിധ്യവും മൂലം പശ്ചിമ ബംഗാളില്‍ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴക്ക് ഒഴിവായി. ശനിയാഴ്ച ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങിയ വിമാനവും വിമാനത്താവളത്തിലേക്ക് ഇറങ്ങിയ വിമാനവും തമ്മിലാണ് കൂട്ടിയിടിക്കാന്‍ പോയത്.
ഇന്‍ഡിഗോയുടെ ദല്‍ഹിയിലേക്കു പോകുന്ന വിമാനം പറന്നു പൊങ്ങിയപ്പോള്‍ എയര്‍ഇന്ത്യയുടെ വിമാനം വിമാനത്താവളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 130 യാത്രക്കാരും ഇന്‍ഡിഗോ വിമാനത്തില്‍ 120 യാത്രക്കാരും ആണ് ഉണ്ടായിരുന്നത്.
എയര്‍ഇന്ത്യ വിമാനം ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്(എടിസി) സിഗ്നല്‍ കൊടുത്തതാണ് വിനയായത്. എന്നാല്‍ ഇരു പൈലറ്റുമാരും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ ദുരന്തം ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനടല് ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
സാധാരണ വിമാനങ്ങള്‍ തമ്മില്‍ 1000 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിക്കപ്പെടുകയായിരുന്നു. കൂട്ടിയിടിയുടെ വക്കിലെത്തിയാ; വിമാനങ്ങള്‍ ഇടത്തോട്ട് വെട്ടി ഒഴിക്കണമെന്നാണ് നിയമം. പൈലറ്റുമാരുടെ അവസരോചിതമായ ഈ ഇടപെടലാണ് യാത്രക്കാരെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് ഉച്ചയ്ക്ക് 2.15നാണ് ഇന്‍ഡിഗോ വിമാനം ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: