പ്രതിരോധമേഖലക്ക് വലിയ പ്രാധാന്യമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 2,29,000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
ഏറെക്കാലമായുള്ള സൈനികരുടെ ആവശ്യമായ ഒരേ റാങ്കിന് ഒരേ പെന്ഷന് പദ്ധതി നടപ്പാക്കും. ഇതിനായി ആയിരം കോടി രൂപയാണ് വകയിരുത്തിയിരുത്തിയിട്ടുള്ളത്.
ആയുധ സാമഗ്രികളുടെ ആധുനികവല്‍ക്കരണത്തിലൂടെ പ്രതിരോധമേഖല ശക്തമാക്കാന്‍ 5,000കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ ആയിരം കോടി രൂപ അതിര്‍ത്തി മേഖലയിലെ റെയില്‍വേയുടെ വികസനത്തിന് ഗതിവേഗമേകുന്നതിനായിട്ടാണ് നീക്കിവച്ചിരിക്കുന്നത്.
രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരയോദ്ധാക്കളുടെ സ്മരണകള്‍ക്കായി ധീരയോദ്ധാക്കള്‍ക്കുള്ള സ്മാരകം നിര്‍മ്മിക്കാന്‍ 100കോടി രൂപ മാറ്റിവച്ചു. പ്രിന്‍സസ് പാര്‍ക്കിലായിരിക്കും ഇത് സ്ഥാപിക്കുക. യുദ്ധമ്യൂസിയത്തിന്റെ അനുബന്ധമായിരിക്കും ഇത്.
പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും രാജ്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗവേഷണത്തിനായി സ്വകാര്യ പൊതുമേഖല കമ്പനികള്‍ക്കും എസ്എംഇ പോലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കുമായി 100കോടി രൂപയുടെ സാങ്കേതിക വികസന ഫണ്ടും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന പോലീസ് സേനകളുടെ നവീകരണത്തിനായി 3,000കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
അതിര്‍ത്തിപ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി 2250കോടി രൂപയും അതിര്‍ത്തി ഗ്രാമങ്ങളുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിനായി 990കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറൈന്‍ പോലീസ് സ്റ്റേഷനുകള്‍, ജെട്ടികള്‍ എന്നിവയുടെ നിര്‍മ്മാണം, ബോട്ടുകള്‍ വാങ്ങല്‍ എന്നിവയ്ക്കായി 150കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: