കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കൊടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തീരുമാനം വേഗം എടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ച്. ജനതാല്പര്യമാണ് പ്രധാനമെങ്കില്‍ തീരുമാനം എടുക്കാന്‍ ആറാഴ്ച സമയം വേണ്ടെന്നും കോടതി പറഞ്ഞു.
ജനതാത്പര്യം മുന്‍നിര്‍ത്തിയാകണം സര്‍ക്കാര്‍ തീരുമാനമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തീരുമാനം വൈകിക്കുന്നത് ജനതാത്പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകളാണ് നിലവില്‍ പൂട്ടിക്കിടക്കുന്നത്. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനാണ് മുന്‍ഗണനയെന്നും ജനതാത്പര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: