ചെങ്ങന്നൂര്‍: സെപ്തം. 17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ശക്തി പ്രകടനത്തില്‍ 5 ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ചെങ്ങന്നൂരില്‍ കൂടിയ കേരള വിശ്വകര്‍മസഭ ഭാരവാഹികളുടെയും പോഷക സംഘടനകളുടെ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. സെപ്തം 17ന് കേരളത്തിലെ വിവിധ താലൂക്ക് യൂണിയനുകളില്‍ ആചരിച്ചുവന്നിരുന്ന വിശ്വകര്‍മ്മ ദിനാഘോഷം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനതല ശോഭായാത്രയും, ശക്തിപ്രകടനവുമായി മാറും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സഭയുടെ 4500ല്‍പ്പരം ശാഖകളില്‍ നിന്നും, 73 താലൂക്ക് യൂണിയനുകളില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കുമെങ്കിലും എറണാകുളം വരെയുള്ള യൂണിയനുകളാണ് ശക്തി പ്രകടനത്തില്‍ കരുത്ത് കാട്ടുക. പോഷക സംഘടനകളായ കേരള വിശ്വകര്‍മ്മ മഹിളാസംഘം, കേരള വിശ്വകര്‍മ്മ യുവജന സംഘം, കേരള വിശ്വകര്‍മ്മ ബാല സംഘം, കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന് എന്നിവയുടെ സജീവ പങ്കാളിത്തം ഉണ്ടാകും. ശോഭായാത്രയില്‍ യൂണിഫോം അണിഞ്ഞ ഒരു ലക്ഷം വനിതകളെ പങ്കെടുപ്പിക്കാന്‍ മഹിളാ സംഘം സംസ്ഥാന സമിതിയും തീരുമാനിച്ചു.
പൊതുസമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. 18ന് പ്രതിനിധി സമ്മേളനം. വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്.ദേവദാസ് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി.പി.കൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്, ട്രഷറര്‍ വി.രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി.നടേശന്, കരമന ബാലകൃഷ്ണന്, പി. ചെല്ലപ്പന് ആചാരി, സെക്രട്ടറിമാരായ വി.എസ്. ഗോപാലകൃഷ്ണന്, ചിത്രാസ് സോമന്, കെ.മുരളീധരന്, അഡ്വ. വി.എന്‍.ശശിധരന്, എം.പി.ശ്രീധരന് ആചാരി, കെടിഎയു ജന.സെക്രട്ടറി പി.ടി.വത്സലന്‍, സ്വാഗതസംഘം ജന.കണ്‍വീനര്‍ കോട്ടയ്ക്കകം ജയകുമാര്‍, മഹിളാ സംഘം പ്രസിഡന്റ് വത്സാ അപ്പുക്കുട്ടന്, ജന. സെക്രട്ടറി ശാരദാ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: