കായംകുളം: പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മതഭീകര സംഘടനകളുമായി ബന്ധമുള്ളവരും മത്സരിക്കുന്നു. ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്ന് മത്സരിക്കുന്ന ചില പോലീസുകാരാണ് മതഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളാ പോലീസില്‍ ഭീകര സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ കയറിപ്പറ്റിയിട്ടുണ്ടന്നുള്ള ആക്ഷേപങ്ങള്‍ ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പോലീസ് അസോസിയേഷന് സംഘടനയിലേക്കുള്ള ഇത്തരക്കാരുടെ നുഴഞ്ഞുകയറ്റശ്രമം.
സേനയില്‍ ഭീകരസംഘടനാബന്ധമുള്ളവര് ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍പോലും ആഭ്യന്തരവകുപ്പ് കണ്ടില്ലന്ന് നടിക്കുകയാണ്. ആഭ്യന്തര മന്ത്രിയുടെ ഗണ്‍മാനായി കയറിപ്പറ്റാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്ഥനെ ഭീകരവാദ ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. എന്നാല്‍ ഭരണതലത്തിലെ ഉന്നതരെ സ്വാധീനിച്ച് ജില്ലയുടെ വടക്കേ അറ്റത്തുനിന്ന് തെക്കേ അറ്റത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഇയാള്‍ സ്ഥലംമാറ്റം വാങ്ങി. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു നല്‍കുന്നത് ഇയാളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുള്ള പോലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പിഡിപിയിലൂടെ രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു.
പിന്നീട് എന്‍ഡിഎഫിലും എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുകയും ഇപ്പോഴും ചില ഭീകര സംഘടനകളുമായി ഈ ബന്ധം നിര്‍ബാധം തുടരുകയുമാണ്. എന്‍ഡിഎഫുമായുള്ള ഇയാളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: