മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ് സാധാരണക്കാരനോടുള്ള ആഭിമുഖ്യം അടിവരയിടുന്നതായി. ജനപ്രിയ നിര്ദേശളേറെ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ റെയില്‍ മന്ത്രി സദാനന്ദ ഗൗഡ ശ്രദ്ധപുലര്‍ത്തി. അവയില്‍ ചിലത് ചുവടെ
♦ ബുള്ളറ്റ് ട്രയിനുകളും അതിവേഗ റെയില്‍ നെറ്റ്വര്ക്കും: മുംബൈ- അഹമ്മദാബാദ് സെക്റ്ററിലാണ് ബുള്ളറ്റ് ട്രെയിനുകള്‍ ആദ്യം അവതരിപ്പിക്കുക. രാജ്യത്തെ പ്രധാന മെട്രോകളേയും വികസന കേന്ദ്രങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ചതുഷ്കോണ അതിവേഗ റെയില്‍ സംവിധാനം സ്വപ്നപദ്ധതിയെന്നു വിലയിരുത്തപ്പെടുന്നു.
♦ ടിക്കറ്റ് റിസര്‍വേഷന്‍ സമ്പ്രദായ നവീകരണം- പുതുയുഗ സാങ്കേതിക സംവിധാനമായ ഇ- ടിക്കറ്റിങ്ങിലേക്ക് ചുവടുമാറും.
♦ നല്ല ഭക്ഷണവും കാറ്ററിങ്ങും- ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും വൈവിധ്യവും ഉറപ്പുവരുത്തും. അതിലേക്കായി വിശ്വാസ്യതയും പെരുമയും ഉള്ള കമ്പനികളുടെ ഭക്ഷണം യാത്രക്കാര്‍ക്ക് ലഭ്യമാക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും ഇതു നടപ്പിലാക്കുക.
♦ സ്റ്റേഷനുകളുടെ ആധുനികവത്കരണം- സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നിന് പ്രാമുഖ്യം. രാജ്യത്തെ പത്തു പ്രധാന സ്റ്റേഷനുകള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. എ-വണ്‍, എ കാറ്റഗറികളിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ വൈ- ഫൈ സൗകര്യവും നല്‍കും.
♦ 58 പുതിയ ട്രെയിനുകള്‍: അഞ്ച് ജനദര്ശന് ട്രയിനുകള്‍, അഞ്ച് പ്രീമിയം ട്രെയിനുകള്‍, ആറ് എസി എക്സ്പ്രസുകള്‍, 27 എക്സ്പ്രസുകള്‍, എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍, രണ്ടു മെമു, അഞ്ച് ഡെമു എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
♦ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം- അടിപ്പാതകളുടെയും ഓവര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണം. ആളില്ലാത്ത ലെവല്‍ക്രോസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പാളത്തിലെ വിള്ളലുകളും മറ്റും കണ്ടെത്തുന്നതിന് അള്‍ട്രാ സോണിക് ഡിക്റ്ററ്ററുകള്‍ സ്ഥാപിക്കും. കോച്ചുകളില്‍ സ്വയംപ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ഘടിപ്പിക്കുന്ന കാര്യവും പരിഗണനയില്‍.
സഞ്ചരിക്കുന്ന ഓഫീസുകള്‍- ബിസിനസുകാരായ യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ട്രയിനുകളില്‍ തൊഴിലിടങ്ങള്‍ ഒരുക്കിക്കൊടുക്കും. ഒരു നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും അവയുടെ പ്രവര്‍ത്തനം. ഈവര്‍ഷംമുതല്‍ നടപ്പാക്കിത്തുടങ്ങും.
വിനോദയാത്രാ ട്രയിനുകള്‍- ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ ഉന്നതി ലക്ഷ്യമിട്ടുള്ള നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇക്കോ ടൂറിസം, എഡ്യൂക്കേഷന്‍ ടൂറിസം എന്നിവയെ കൈപിടിച്ചുയര്‍ത്തും. വിനോദയാത്ര ട്രയിനുകളെ രാജ്യത്തെ പ്രമുഖ തീര്‍ത്ഥാട കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: