ന്യൂദല്‍ഹി: തരുണ്‍ ഗൊഗോയിയെ അടുത്താഴ്ച ആസാം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയേക്കും. ഗൊഗോയിയെ മാറ്റണമെന്ന സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണിത്. 2001-മുതല്‍ മുഖ്യമന്ത്രിയാണ് ഗൊഗോയി.
ദേശീയ നേതൃത്വം പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ ഗൊഗോയി വ്യക്തമാക്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന വിമര്‍ശനമാണ് ഗൊഗോയിയുടെ രാജിയിലേക്ക് വഴിവെക്കുന്നത്.
വിദേശ പര്യടനത്തിന് പോയിരിക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി മടങ്ങിവന്നാലുടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജിക്കാര്യത്തില്‍ ഏകദേശ ധാരണ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൈക്കൊണ്ടിട്ടുണ്ടെന്നും രാഹുല്‍ വന്നാലുടന്‍ തീരുമാനം ഗൊഗോയിയെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
നാല് മന്ത്രിമാരടക്കം, 47 എംഎല്‍എമാരും ഗൊഗോയി രാജിവെക്കണമെന്നാണ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഗൊഗോയിക്ക് സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ മൂന്ന് സീറ്റ് മാത്രമേ ലഭിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: