ന്യൂദല്‍ഹി: ഗ്യാസ് വില വര്‍ദ്ധന മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി എണ്ണക്കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി. വൈകാതെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയര്‍ ഇടുമെന്നതിന്റെ സൂചന കൂടിയാണ് വര്‍ദ്ധന മരവിപ്പിച്ച നടപടി.
പാചക വാതക വിലയടക്കം ഇഷ്ടം പോലെ കൂട്ടാന്‍ മുന്‍ സര്‍ക്കാരാണ് എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്നത്. ഇതിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം അവര്‍ ചില നികുതികളുടെ പേരില്‍ ഗ്യാസ് വിലയില്‍ വര്‍ദ്ധന വരുത്തിയത്.
12 സംസ്ഥാനങ്ങള്‍ എണ്ണക്കമ്പനികളില്‍ നിന്ന് പ്രാദേശിക നികുതികള്‍ ഇടാക്കാറുണ്ട്. ഇതു പ്രകാരം കേരളത്തില്‍ നാലു രൂപയും കര്‍ണ്ണാടകത്തില്‍ മൂന്നു രൂപയും മധ്യപ്രദേശില്‍ അഞ്ചര രൂപയും യുപിയില്‍ ഒരു രൂപയുമാണ് വര്‍ദ്ധിച്ചത്.നികുതിയുമായി ബന്ധപ്പെടുത്തി വില്പന വില നിശ്ചയിച്ചപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ വില കുറയുകയും ചെയ്തിരുന്നു. കേരളത്തില്‍ നാലു രൂപ കൂടിയപ്പോള്‍ ആസാമില്‍ ഒന്‍പതര രൂപയും ബീഹാറില്‍ ഒന്നര രൂപയും മഹാരാഷ്ട്രയില്‍ മൂന്നു രൂപയും കുറയുകയാണ് ചെയ്തത്. എണ്ണക്കമ്പനികളുടെ നടപടി ഒന്നാകെ മരവിപ്പിക്കുകയല്ല ചെയ്തത്.
ഗ്യാസ് വില കുറഞ്ഞ ആസാം, ബീഹാര്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കുറഞ്ഞ വില തന്നെ നിലനിര്‍ത്തി. വില കൂടിയ കേരളം, കര്‍ണ്ണാടക, മധ്യപ്രദേശ്, യുപി പോലുള്ള സംസ്ഥാനങ്ങളില്‍ വില വര്‍ദ്ധന മരവിപ്പിക്കുകയും ചെയ്തു.
അതായത് ബീഹാര്‍, ആസാം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പാചകവാതക വില ഒന്നര മുതല്‍ ഒന്‍പതര രൂപ വരെ കുറഞ്ഞു.മറ്റുള്ള സ്ഥലങ്ങളില്‍ പഴയവില തന്നെ തുടരും. പ്രവേശന നികുതി, ഒക്ട്രോയി തുടങ്ങിയ നികുതികളാണ് കമ്പനികള്‍ക്ക് ചില സംസ്ഥാനങ്ങള്‍ ചുമത്തി വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: