ന്യൂദല്‍ഹി: സ്ത്രീധന പീഡനത്തിന് പരാതി ലഭിച്ചതിന്റെ മാത്രം പേരില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്ത് പല സ്ത്രീകളും ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപദ്രവം ചെയ്യുന്നുണ്ട്. കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് തീരെക്കുറവാണെന്നതും കോടതി പറഞ്ഞു.
അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരം പരാതി ലഭിച്ചാലുടന്‍ ആരെയും അറസ്റ്റ് ചെയ്യരുത്.കാര്യങ്ങളെല്ലാം പരിശോധിച്ച് ആവശ്യകതയുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. 41ാം വകുപ്പില്‍ ഒന്‍പതു കാര്യങ്ങള്‍ പറയുന്നുണ്ട്. അവ വിശദമായി പരിശോധിച്ച ശേഷം മതി അറസ്റ്റ്.ജസ്റ്റീസ് സികെ പ്രസാദ്, ജസ്റ്റീസ്പിസിഘോഷ് എന്നിവര്‍ പറഞ്ഞു. പോലീസ് അവരെ അറസ്റ്റിട്ടുണ്ടെങ്കില് മജിസ്ട്രേറ്റ് പ്രാഥമിക തെളിവുകള്‍ വിലയിരുത്തിയ ശേഷമേ തടവ് തുടരാന്‍ അനുവദിക്കാവൂ. ഏഴു വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കാന്‍ ഇടയുള്ള എല്ലാ കേസുകളിലും ഈ ഒന്‍പതു കാര്യങ്ങള്‍ കോടതികള്‍ പരിശോധിക്കണം.
സ്ത്രീധനത്തിന്റെ പേരില്‍ കുടുംബങ്ങളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതു തടയുകയെന്ന നല്ല ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഈ നിയമമാണ്.കുറച്ചു വര്‍ഷമായി ഇന്ത്യയില്‍ സ്ത്രീധനക്കേസുകള്‍ വളരെയേറെ കൂടിയിട്ടുണ്ട്. അസംതൃപ്തരായ ഭാര്യമാര്‍ ഇത് ആയുധമാക്കുകയാണ്. ഈ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യിപ്പിക്കുകയാണ് അവരെ ഉപദ്രവിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ചില കേസുകളില്‍ കിടപ്പിലായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും വര്‍ഷങ്ങളായി വിദേശത്ത് കഴിയുന്ന, ഭര്‍ത്താവിന്റെ സഹോദരിമാരെയും വരെ അറസ്റ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്.കോടതി ചൂണ്ടിക്കാട്ടി.2012ല്‍ ഈ കേസില്‍ മാത്രമായി ഇന്ത്യയിലൊട്ടാകെ രണ്ടു ലക്ഷം പേരയൊണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ 47951 പേരും സ്ത്രീകളാണ്.ഭര്ത്താക്കന്മാരുടെ സഹോദരിമാരെ വരെ ഉദാരമായി കേസില്‍ പെടുത്തിയിട്ടുണ്ടെന്നാണ് ഇതു നല്കുന്ന സൂചന.
അറസ്റ്റ് ഏറ്റവും കൂടുതല്‍ നാണംകെടുത്തുന്ന നടപടിയാണ്. സ്വാതന്ത്യം ലഭിച്ച് ആറു പതിറ്റാണ്ടായിട്ടും പോലീസ് കോളനിവാഴ്ചയുടെ സ്വഭാവത്തില്‍ നിന്ന് മാറിയിട്ടില്ല. പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഉപകരണമായിട്ടാണ് പോലീസിനെ ഇന്നും കാണുന്നത്. അല്ലാത്തെ ജനങ്ങളുടെ സുഹൃത്തായിട്ടല്ല.കോടതി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: