മുംബൈ: ഏറെ വിവാദമായ ആദര്‍ശ് ഫഌറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ രണ്ടാം ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കോടതിയില്‍ ജൂണ്‍ മാസത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഫഌറ്റ് സ്വന്തമാക്കാന്‍ അര്‍ഹതയില്ലാത്തവരുടെ പട്ടിക തയ്യാറാക്കി, മഹാരാഷ്ട്ര സംസ്ഥാനസര്‍ക്കാറിന് നല്‍കുമെന്ന് സിബിഐ അറിയിച്ചു. 27 പേരുടെ പട്ടിക ഏജന്‍സി തയ്യാറാക്കി കഴിഞ്ഞു.
അഞ്ച് പേര്‍ക്കെതിരെയാണ് ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഒരാള്‍ ആദര്‍ശ് സൊസൈറ്റി അംഗവും മറ്റ് നാലുപേര്‍ പണം കൊടുത്ത് അര്‍ഹതയില്ലാത്ത ഫഌറ്റ് വാങ്ങിയവരുമാണ്. കുറ്റപത്രത്തില്‍ പ്രതിചേര്തിട്ടുള്ള സൊസൈറ്റി അംഗം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മുന്‍ എംഎല്‍എ മുകുന്ദറാവു മാന്‍കര്‍, സ്വകാര്യ സ്ഥാപനമായ ലാന്റ്സ്കേപ് റിയലറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എല്ആര്പിഎല്) ഡയറക്ടര്‍മാരായ സഞ്ജയ് കോദ്വാര്‍, ഗോപാല്‍ കോദ്വാര്‍, യുകെയില്‍ നിന്നുള്ള പ്രവാസി ശരദ് മദന്‍ എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും മന്ത്രിമാരുമായി നേരിട്ടു ബന്ധമില്ലെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: