ചെന്നൈ: ചെന്നൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 23 പേരെ ഇതുവരെ സുരക്ഷാ സേന ഇതുവരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ രാവിലെ ഒരു സ്ത്രീയടക്കം രണ്ട് തൊഴിലാളികളെകൂടി രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള മീനമ്മാള്‍, ഒഡീഷയില്‍ നിന്നുള്ള ഗോവിന്ദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര് ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മീനമ്മാള്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
നിര്‍മ്മാണത്തിലിരുന്ന 11 നില കെട്ടിടമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച തകര്‍ന്നുവീണത്. കെട്ടിടം ഉടമ അടക്കം ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ 400 ഓളം പേര് ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: