ന്യൂദല്‍ഹി: തലസ്ഥാനഗരത്തിലെ മൂന്ന് പ്രധാന ജയിലുകളില്‍ ഹൈ-ടെക് സുരക്ഷാ സംവിധാനം വരുന്നു. ജയിലിനകത്ത് നിരോധിതസാധനങ്ങള്‍ കയറ്റുന്നത് തടയാന്‍ വേണ്ടിയാണിത്.
തീഹാര്‍ ജയില്‍ അടക്കം മൂന്ന് ജയിലുകളിലാണ് ഹൈ-ടെക് സുരക്ഷ സംവിധാനം നിലവില്‍ വരുന്നത്. മനുഷ്യശരീരം പരിശോധിക്കുന്നതിനായും ബാഗുകള്‍ പരിശോധിക്കുന്നതിനായും എക്സ്-റേ സ്കാനറുകള്‍, വാതിലിന്റെ കട്ടിളകളില്‍ ഘടിപ്പാക്കാവുന്ന മെറ്റല്‍ ഡിക്റ്റക്ടര്‍ എന്നിവയാണ് ജയിലുകളില്‍ വരാനിരിക്കുന്ന ഹൈ-ടെക് സുരക്ഷാ സംവിധാനങ്ങളെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
നിരോധിത സാധനങ്ങളായ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ബ്ലെയ്ഡ്, മയക്കുമരുന്ന്, പുകയില, കത്തി, മൊബൈല്‍ ഫോണ്‍ എന്നിവ ജയിലിന്റെ ഉള്ളില്‍ കടത്തുന്നുണ്ടോയെന്ന് അറിയുവാന്‍ ഈ ഹൈ-ടെക് സംവിധാനത്തിലൂടെ അറിയാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: