അഗര്‍ത്തല : ഒരുമാസത്തിനിടെ ത്രിപുരയില്‍ മലേറിയമൂലം 55 പേര് മരിച്ചു. ഇതില്‍ 46 പേര് കുട്ടികളാണ്. സംസ്ഥാനത്ത് ഇതിനോടകം 12000 ല്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അരോഗ്യവകുപ്പ് വക്താക്കള്‍ അറിയിച്ചു. മലയോര ഗോത്ര വര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന ധലാനി, ഗോമതി, ഖൊവയ്, പൂര്‍വ്വ- ദക്ഷിണ ത്രിപുര എന്നിവിടങ്ങളിലാണ് രോഗബാധിതരില്‍ അധികവും.
എന്നാല്‍ അനൗദ്യോഗികമായി 85 പേരെങ്കിലും രോഗം മൂലം മരിച്ചതായും ആരോഗ്യ വിഭാഗം അറിയിച്ചു. നാഷ്ണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാമിനു (എന്‍വിബിഡിസിപി) നേതൃത്വം നല്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ അവദേശ് കുമാര്‍ കഴിഞ്ഞയാഴ്ച ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. എന്വിബിഡിസിപിയുടെ കണക്കു പ്രകാരം ത്രിപുരയില്‍ 2010ല്‍ മലമ്പനി ബാധിച്ച് 1018 ഉം 2011ല്‍ 754 2012ല്‍ 519 2013ല്‍ 440 ആളുകളും മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: