ന്യൂദല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ള ‘സാര്‍ക്കി’ന് ന്യൂദല്‍ഹിയില്‍ ആസ്ഥാനം വരുന്നു. സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനമാണ് പദ്ധതിക്ക് പിന്നില്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരേണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
ആസ്ഥാനം നിര്‍മ്മിക്കുന്നതിനുവേണ്ടി ന്യൂദല്‍ഹിയില്‍ സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിലവാരം മെച്ചപ്പെടുന്നതിനോടൊപ്പം നിരവധി പ്രതീക്ഷകളുണ്ടെന്നും രാജ്യം അതിനൊത്തുയരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സാര്‍ക്കിന്റെ ആസ്ഥാനം കാഠ്മണ്ഡുവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: