ലക്നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കിയ സംഭവം സംഭവം ദുരഭിമാനക്കൊലയാകാമെന്ന് സിബിഐയുടെ പ്രാഥമിക നിഗമനം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കിയതിന് ശേഷമാണ് സിബിഐ അന്വേഷണസംഘം ഇത്തരമൊരു കണ്ടെത്തലിലെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തവരേയും സിബിഐ നുണ പരിശോധനക്കും പോളിഗ്രാഫ് ടെസ്റ്റിനും വിധേയരാക്കിയിരുന്നു. ഈ പരിശോധന ഫലങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് സംഭവം ദുരഭിമാനക്കൊലയാമെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. ബന്ധുക്കളെ അടുത്തയാഴ്ച കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കും.
മെയ് 28നാണ് 15ഉം 14ഉം വയസ്സുള്ള ബന്ധുകളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പോലീസുകാരുള്‍പ്പടെ അഞ്ച് പേര് കേസില്‍ അറസ്റ്റലായിരുന്നു. പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടികളുടെ ഹന്ധുക്കള് പോലീസില്‍ പരാതിനല്കിയതിനു പിന്നാലെ ഇവരെ ഗ്രാമത്തിലെ മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമാര്‍ട്ടത്തില്‍ മരണത്തിന് മുന്‍പ് ബലാത്സംഗം നടന്നതായി കണ്ടെത്തി.
നേരത്തെ ബദൗനില്‍ നടന്നത് ദുരഭിമാനക്കൊലയാകാമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ ബലാത്സംഗത്തിനിരയായിരുന്നില്ലെന്നും യുപി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനിന്റെ പശ്ചത്തലത്തില്‍ സിബിഐ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ ചോദ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: