കൊച്ചി: ചൊവ്വയിലേക്കുള്ള മംഗള്‍യാന്റെ സഞ്ചാര ദൂരം ജൂണ്‍ രണ്ടാം വാരം കഴിഞ്ഞതോടെ 466 ദശ ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ആകെ 680 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കേണ്ട് പേടകം 2014 സെപ്റ്റബറോടെ ചൊവ്വയുടെ പരിക്രമണ പഥത്തില്‍ എത്തും.ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരയാത്ര ദൗത്യമാണ് ഇത്.
ദൗത്യം വിജയമായാല്‍ ചൊവ്വാ ദൗത്യത്തിലേക്ക് പുറപ്പെടുന്ന അഞ്ചാമത്തെ രാജ്യമായിരിക്കും ഇന്ത്യ.300 ഭൗമദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ യാത്ര.2013 നവംബര്‍ 5ന് ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്(മംഗള്യാന്).പഥത്തിലെ ക്രമീകരണം ഐഎസ്ആര്‍ഒ വിജയകരമായി നടപ്പാക്കുകയായിരുന്നു.
പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്. ഇന്‍ഫ്രറെഡ് തരംഗങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം.ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍,മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: