മുംബൈ: മുന്‍കാമുകനും ബിസിനസ് പങ്കാളിയുമായ നെസ്വാഡിയ പീഡിപ്പിച്ചുവെന്ന കേസില്‍ നടി പ്രീതി സിന്റയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിദേശ പര്യടനത്തിലായിരുന്ന നടി ഞായറാഴ്ചയാണ് മുംബൈയില്‍ തിരിച്ചെത്തിയത്. പ്രീതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
39-കാരിയായ ബോളിവുഡ് നടിയെ നെസ് വാഡിയ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ മാസം 12-നാണ് പ്രീതി മുംബൈ പോലീസിന് പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പലരേയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഐപിഎല്‍ മത്സരത്തിനിടെയാണ് വാഡിയ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയതിനാല് കളി നടന്ന സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പ്രീതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നെസ് വാഡിയയുടെ പക്ഷം. പരാതി കെട്ടിച്ചമച്ചതാണെന്നും നെസിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ ടീമായ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഓഹരി ഉടമകളായിരുന്നു പ്രീതിയും, നെസ് വാഡിയയും. ഇരുവരും തമ്മില്‍ ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ അകന്നുകഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: