തിരുവനന്തപുരം: കേരളം മതഭീകരവാദികളുടെയും തീവ്രവാദികളുടെയും കൈപ്പിടിയിലാണെന്ന് ഹിന്ദുഐക്യവേദി. വര്‍ക്കല പാപനാശത്തു ചേര്‍ന്ന ഹിന്ദുഐക്യവേദി പൂര്‍ണ സംസ്ഥാനസമിതി യോഗത്തിലാണ് ഈ വിലയിരുത്തല്‍. സംസ്ഥാനസര്‍ക്കര്‍ മതന്യൂനപക്ഷങ്ങള്‍ക്കു കീഴടങ്ങിയതിന്റെ പ്രത്യക്ഷോദാഹരണമാണ് താമരശ്ശേരി ബിഷപ്പിനെതിരായ കേസും മനുഷ്യക്കടത്ത് കേസുകളും അട്ടിമറിച്ച നടപടികള്‍. വര്‍ഷങ്ങളായി തുടരുന്ന കുട്ടിക്കടത്തും ജോലി വാഗ്ദാനം ചെയ്തുള്ള മനുഷ്യക്കടത്തും സ്വര്‍ണ കള്ളക്കടത്തും എല്ലാ സീമകളും ലംഘിച്ചിട്ടും കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാരും മുന്നണിനേതാക്കന്മാരും ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
കേരളത്തില്‍ വ്യാപകമായ മയക്കുമരുന്ന് ശൃംഖലയ്ക്കു പിന്നിലും സംസ്ഥാനത്ത് സജീവമായ തീവ്രവാദ സംഘടനകളാണ്. കേരളത്തിലെ ആദ്യത്തെ ആസൂത്രിത ഭീകരാക്രമണം ആയി അന്വേഷണ ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തിയ മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടത് ഭീകരര്‍ക്ക് സര്‍ക്കാരിലുള്ള നിയന്ത്രണവും സ്വാധീനവും വ്യക്തമാക്കുന്നതാണ്. ആഭ്യന്തരസുരക്ഷ അപകടത്തില്‍പ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം കേരളത്തിനാണെന്നും യോഗം വിലയിരുത്തി.
മനുഷ്യക്കടത്തിന്റെ എല്ലാവശങ്ങളും കേന്ദ്രഏജന്‍സി അന്വേഷിക്കുക, മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കുക, ആറന്മുള വിമാനത്താവള ഗൂഢാലോചന അന്വേഷിക്കുക, രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ അടിയന്തരമായി കണ്ട് ചര്‍ച്ച നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രസംരക്ഷണത്തിന് ഹിന്ദുഐക്യവേദി പ്രതിജ്ഞാബദ്ധമാണെന്നും ക്ഷേത്രഭരണവും സ്വത്തുക്കളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി അന്യാധീനപ്പെടുത്തുവാനുള്ള നീക്കം ചെറുക്കുമെന്നും പ്രമേയത്തിലൂടെ യോഗം മുന്നറിയിപ്പ് നല്കി. ക്ഷേത്രരക്ഷ മുഖ്യപ്രവര്‍ത്തനമായി ബെയിലോയില് പ്രഖ്യാപിച്ചിരിക്കുന്ന ഹിന്ദുസംഘടനകള്‍ക്കും രാജകുടുംബത്തിനും പ്രത്യേക പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് ഭക്തജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമിതിയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രഭരണം നടത്തേണ്ടത്. ഇതേ മാതൃകയില്‍ മുഴുവന്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളുടെയും ഭരണം ഭക്തജനങ്ങളെ ഏല്പിക്കണമെന്നും പ്രമേയം വ്യക്തമാക്കുന്നു. ക്ഷേത്രത്തില്‍ നടന്നതായി ആരോപിക്കുന്ന അഴിമതി, ക്രമക്കേട് തുടങ്ങിയവയെ കുറിച്ച് വിദഗ്ധാന്വേഷണം ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഊഹാപോഹങ്ങള്‍ പരത്തി ക്ഷേത്രത്തെയും വ്യക്തികളെയും അവഹേളിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പാവനതയ്ക്കും ആചാരവിശ്വാസങ്ങള്‍ക്കും കളങ്കമുണ്ടാക്കിയ ഭരണസമിതിയുടെയും ജീവനക്കാരുടെയും നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. അനിഷ്ടസംഭവങ്ങള്‍ക്ക് പ്രധാനഉത്തരവാദിയെന്ന് ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ചെയര്മാന് ടി.വി. ചന്ദ്രമോഹന് സ്ഥാനം രാജിവച്ച് ഭരണസമിതി പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിനും പ്രാഥമികകാര്യങ്ങള്ക്കുമായി പരിസ്ഥിതി സൗഹൃദ നിര്‍മാണത്തിനും നിര്‍മാണേതര വികസനത്തിനുമായി പമ്പയിലും സന്നിധാനത്തും കൂടുതല്‍ വനഭൂമി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശബരിമലയെ ദേശീയതീര്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുക, പമ്പാ ആക്ഷന്‍പ്ലാന്‍ പുനരുജ്ജീവിപ്പിക്കുക, ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിക്കുക എന്നിവയും പ്രമേയത്തിലെ ആവശ്യങ്ങളില്‍പ്പെടുന്നു. ശബരിമലയില്‍ ചൂഷണരഹിത തീര്‍ഥാടനം എന്ന ആശയത്തിലൂന്നി സന്നദ്ധസംഘടനകള്‍ നടത്തിവന്നിരുന്ന അന്നദാന കേന്ദ്രങ്ങള്‍ ഹോട്ടല്‍ ലോബിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ത്തലാക്കാന്‍ തീരുമാനിച്ച ദേവസ്വംബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹമാണ്. അത് പുനസ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സംവരണ വിഭാഗങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട വിദ്യാഭ്യാസപ്രവേശനാനുകൂല്യം ന്യൂനപക്ഷസ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി ആര്‍ട്ടിക്കിള്‍ 29(2)ന്റെ ലംഘനമാകയാല്‍ പുനപരിശോധിപ്പിച്ച് റദ്ദുചെയ്യിക്കുവാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പട്ടികജാതിവര്‍ഗ പെണ്‍കുട്ടികളുടെ സൗജന്യവിദ്യാഭ്യാസത്തിനായുള്ള കേന്ദ്രപദ്ധതി നിര്‍ത്തിലാക്കിയ കേരളസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. അത് അടിയന്തരമായി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്. ബിജു, ആര്.വി. ബാബു, വി.ആര്. സത്യവാന്, ബ്രഹ്മചാരി ഭാര്‍ഗവറാം, വി. സുശികുമാര്‍, കെ.പി. ഹരിദാസ്, സംഘടനാസെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്, സംസ്ഥാനനേതാക്കളായ ടി. ഭാസ്കരന്, തഴവ സഹദേവന്, പി.വി. മുരളീധരന്, അഡ്വ.കെ. ഹരിദാസ്, എം.പി. അപ്പു, ബിന്ദുമോഹന്‍, ഉണ്ണികൃഷ്ണന്, ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: