കോഴിക്കോട്:പത്താം ശമ്പള കമ്മീഷന് കാലാവധി ഒരു വര്‍ഷത്തേക്ക് നീളുന്നത് പ്രാഥമിക പ്രവര്‍ത്തനം പോലും നടക്കാതെ.
ആറ് മാസത്തിനകം ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ശമ്പള കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ നവംബറില്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഫെബ്രുവരിയില്‍ ടേംസ് ഓഫ് റഫറന്‍സും തയ്യാറായി. എന്നാല്‍ കമ്മീഷന് നിലവില്‍ വന്ന് ഇപ്പോള്‍ അഞ്ച് മാസമായിട്ടും ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നതാണ് വസ്തുത.
ശമ്പള-ആനുകൂല്യ പരിഷ്ക്കരണ ശുപാര്‍ശ തയ്യാറാക്കാന്‍ കമ്മീഷന് വിപുലമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രത്യേകം ഓഫീസും ജീവനക്കാരും ആവശ്യമായ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ടേംസ് ഓഫ് റഫറന്‍സില്‍ നിന്ന് ശുപാര്‍ശ ക്രോഡീകരിക്കാനായി വേറെ കമ്മിറ്റി രൂപീകരിക്കണം. പരിഷ്ക്കരണം സംബന്ധിച്ച് ആവശ്യമായ പരിശോധനയും പഠനവും നടത്തി ബന്ധപ്പെട്ട വകുപ്പ്തലവന്മാരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തണം. ആശയ വിരുദ്ധതയുള്ളതിനാല് ചര്‍ച്ചാ നടപടികള്‍ തന്നെ പലവട്ടം ഉണ്ടാകും. ഓഫീസ് ജീവനക്കാരെ ഡപ്യൂട്ടേഷനിലാണ് നിയമിക്കുക. അതിനായി അപേക്ഷ ക്ഷണിക്കല്‍ മുതലുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. ഇത്രയും നടപടികളില്‍ ഒന്നുപോലും കമ്മീഷന് ഇതുവരെ ചെയ്തിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, തദ്ദേശസ്ഥാപനങ്ങളിലുള്ളവര് തുടങ്ങിയവരുടെയെല്ലാം ശമ്പളം, ആനുകൂല്യം സംബന്ധിച്ച പരിഷ്ക്കരണ ശുപാര്‍ശയാണ് കമ്മീഷന് നല്‍കേണ്ടത്.
കമ്മീഷന് ശുപാര്‍ശ നല്കാന് ആറ് മാസം കൂടി സമയം അനുവദിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കി. ഇതോടെ കാലാവധി ഒരു വര്‍ഷമാകും. അവശേഷിക്കുന്ന സമയത്തിനുള്ളില്‍ കമ്മീഷന് ശുപാര്‍ശ സമര്‍പ്പിക്കണമെങ്കില്‍ ത്വരിതഗതിയില്‍ നടപടികള്‍ സ്വീകരിച്ച് വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരും.
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് വൈകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകും. വിലക്കയറ്റം രൂക്ഷമായിരിക്കെ ശമ്പളവര്‍ദ്ധനവില്‍ മാത്രമാണ് ആശ്വാസം. അടുത്ത മാസം ശമ്പളപരിഷ്ക്കരണ പ്രഖ്യാപനം ഉണ്ടാകുമെന്ന ജീവനക്കാരുടെ പ്രതീക്ഷ ഏതായാലും നടപ്പാകില്ല.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: