കൊച്ചി: പച്ചാളത്തെ രാജരാജേശ്വരി ഭവനത്തില്‍ ദുരിതമൊഴിയുന്നില്ല. വളര്‍ത്തുമകളുടെ ജഡത്തിന് ദിവസങ്ങളോളം കാവലിരുന്നതിന്റെ പേരില്‍ വാര്‍ത്തകളിലിടം നേടിയ പോറ്റമ്മമാരില് ഒരാള്‍ മരിച്ചു. വിവരം പുറം ലോകം അറിഞ്ഞത് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം. കൊച്ചി പച്ചാളം ചെറുകാട് അല്ലി (93) ആണ് മരിച്ചത്. വളര്‍ത്തുമകള്‍ മരണമടഞ്ഞ് രണ്ടു മാസം തികയും മുമ്പാണ് രാജരാജേശ്വരി ഭവനത്തില അടുത്ത മരണവും.
മാനസിക നില തകരാറായ മൂന്നു സഹോദരിമാരും വളര്‍ത്തു മകളുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതകളുമാണ്.
ഇത്തവണയും മറ്റ് രണ്ടു സഹോദരിമാര്‍ ജഡത്തിന് കാവലിരുന്നു. പുറം ലോകവുമായി അധികം ബന്ധമില്ലാത്തതിനാല്‍ മരണ വിവരം ആരും അറിഞ്ഞില്ല. രണ്ടു സഹോദരിമാരും വീടടച്ച്പൂട്ടി രണ്ടു ദിവസം ജഡത്തിന് കാവലിരുന്നു. ഒടുവില്‍ ദുര്‍ഗന്ധം പുറത്ത് വന്നതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികമാരായിരുന്നു അല്ലിയും കമലയും. സഹോദരന്റെ മരണത്തെ തുടര്‍ന്നാണ് മൂവരും ഒറ്റപ്പെട്ട ജീവിതം നയിച്ചത്.
വളര്‍ത്തുമകള്‍ രാജലക്ഷ്മി നേരത്തേ മരണമടഞ്ഞപ്പോഴും വിവരം ലോകത്തെ അറിയിക്കാതെ അല്ലിയും സഹോദരിമാരും ജഡത്തിന് കാവലിരുന്നിരുന്നു. അല്ലിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമാര്‍ട്ടം നടത്തി. ആരോഗ്യ നില മോശമായതിനാല്‍ മറ്റു രണ്ടു സഹോദരിമാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ നേരത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മൂന്നു പേരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവരുടെ സമ്മതമില്ലാതെ അഗതി മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനെതിരെ ബന്ധുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് തന്നെ വിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ബേബിയെ തൃശൂരുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കുന്നതിന് സജ്ജീകരണങ്ങള്‍ ചെയ്തിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അതിനും സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തിച്ച ഇവരെ ആഴ്്ചയില്‍ രണ്ട് ദിവസം സന്നദ്ധ സേവകര്‍ സ്വാന്തനപരിചരണവുമായി വീട്ടിലെത്തി മരുന്നും മറ്റും നല്‍കിയിരുന്നതായി അയ്യപ്പന്‍കാവ് വാര്‍ഡ് കൗണ്‍സിലര്‍ മിനി ദിലീപ് പറഞ്ഞു. അല്ലിയുടെ മരണവും വളര്‍ത്തുമകളുടെ മരണത്തിന് സമാനമായ രീതിയില്‍ ആയതിനാല്‍ മറ്റ് രണ്ട് സഹോദരിമാരെ വീണ്ടും തനിച്ച് താമസിക്കാന്‍ സമ്മതിക്കില്ലെന്നും ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തുടര്‍ ചികിത്സ സംബന്ധിച്ച് ബന്ധുക്കളുമായി ചര്‍ച്ച ചെയ്യുമെന്നും മിനി ദിലീപ് പറഞ്ഞു. അല്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: